തൊടുപുഴ: വീടിന് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രവാസികളുടെ പണം തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. മങ്ങാട്ടുക്കവല തൈപറമ്പില്‍ അജിയാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. തൊടുപുഴ സ്വദേശി സയ്ദുമുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. 8.50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവം ഇങ്ങനെ: ജില്ലാ പ്രവാസി ധനകാര്യ ബോര്‍ഡ് എന്ന പേരില്‍ സഹകരണ സ്ഥാപനം ഉണ്ടാക്കിയാണ് നിരലധി പേരുടെ കയ്യില്‍ നിന്നായി വന്‍തോതില്‍ പണം തട്ടിയെടുത്ത്.
ഈ ധനകാര്യ സ്ഥാപനത്തിലേക്ക് വീട് എഴുതി നല്കിയാല് 30 ലക്ഷം രൂപയ്ക്ക് ഏഴ് ലക്ഷം രൂപ എന്ന കണക്കില്‍ സബ്സിഡി വാങ്ങി നല്‍കാം എന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി തുക മുന്‍കൂറായി നല്‍കണമെന്ന് ആവശ്യപ്പെടും ഇങ്ങനെ അടയ്ക്കുന്ന തുക വകമാറ്റി ചിലവഴിച്ച് പ്രവാസികളെ കയ്യൊഴിയുകയുമാണ് പ്രതി ചെയ്ത് വന്നിരുന്നു. പരാതിക്കാരന് വെള്ളിയാഴ്ച നല്കിയ കേസിലാണ് ഇന്നലെ വീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുന്‍പും ഇത്തരത്തില്‍ പരാതി വന്നിരുന്നെങ്കിലും അതിലെല്ലാം മുന്‍കൂര്‍ ജാമ്യമെടുത്ത് പ്രതി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കേസ് ഒതുക്കുന്നതിനായി സമ്മര്‍ദം ചെലുത്തുന്നതായും വിവരമുണ്ട്. നൂറി കണക്കിന് പേരുടെ പണം ഇത്തരത്തില്‍ തട്ടിയതായാണ് വിവരം. പ്രതി അറസ്റ്റിലായതറിഞ്ഞ് നിരവധി പേരാണ് സ്റ്റേഷനിലേക്ക് എത്തുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ പ്രതിയും സംഘവും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങള്‍ കണ്ടെത്താനാകു എന്നാണ് പോലീസ് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: