തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാനുള്ള സംവിധാനത്തിന് പൂട്ടുവീഴുന്നു. നാലുവര്‍ഷമായി കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സുതാര്യകേരളം സെല്‍ സംവിധാനമാണ് പൂട്ടുന്നത്. പകരം പരാതികള്‍ ഓണ്‍ലൈനിലൂടെ സ്വീകരിക്കും.
ഇതിന്റെ വിജയത്തില്‍ ഉദ്യോഗസ്ഥരില്‍ ആശങ്ക വ്യാപകമാണെങ്കിലും പരിഷ്കാരവുമായി മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ആദ്യപടിയായി, ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ടെലിവിഷനിലൂടെ മുഖ്യമന്ത്രി മറുപടി നല്കുന്ന പരിപാടി അവസാനിപ്പിച്ചു.
സുതാര്യകേരളം സെല്ലിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവായി. സപ്തംബര്‍ പതിനാറോടെ ഇവരെ ഒഴിവാക്കാനാണ് തീരുമാനം. എറണാകുളം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓഫീസുകള്‍ പൂട്ടി. കോഴിക്കോട്, മലപ്പുറം ഓഫീസുകള്‍ ഈ 15ന് പൂട്ടാന്‍ നിര്‍ദ്ദേശം നല്കി. കൊല്ലം ഓഫീസ് 23നും കോട്ടയം, പത്തനംതിട്ട ഓഫീസുകള്‍ 30നും പൂട്ടും. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ തീരുമാനിച്ചില്ല.
യുഡിഎഫ് സര്‍ക്കാര്‍ 2012 ലാണ് കളക്ടറേറ്റുകളില്‍ സുതാര്യ കേരളം സെല്ലുകള്‍ ആരംഭിച്ചത്. അവിടുന്ന് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. അവിടെ നിന്ന് അതത് വില്ലേജ് ഓഫീസുകള്‍ക്കു നല്കി റിപ്പോര്‍ട്ട് നേടി തിരികെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയയ്ക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: