കോഴിക്കോട്: ടിബറ്റന്‍ യുവതികളെ കമ്യൂണിസ്റ്റ് ചൈന നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുന്നു. കുട്ടികളെ പോലും വെറുതെവിടുന്നില്ല.
ഒരു വംശം മുഴുവന്‍, അല്ല, ഒരു സംസ്കാരത്തെയാകെ നശിപ്പിക്കാനുള്ള ചൈനീസ് അധിനിവേശം തിബറ്റന്‍ ജനതയെ അല്ല, മാനവികതയെയാണ് വെല്ലുവിളിക്കുന്നത്. പറയുന്നത് ഇന്‍ഡോ-ടിബറ്റ് കോ-ഓര്‍ഡിനേഷന്‍ പ്രോഗ്രാം ഓഫീസര്‍ ലൊബ്സാംഗ് ടെന്സിം. ലോകത്ത് നിലനില്‍പ്പിനുള്ള അവകാശത്തിന് പോരാടുന്ന ടിബറ്റന്‍ ജനതയുടെ പ്രതിനിധികളിലെരാള്. കോഴിക്കോട്ട് നടക്കുന്ന, ”ഭാരതമേ നന്ദി” എന്ന ത്രിദിന പ്രദര്‍ശനത്തിനെത്തിയതാണ് ടെന്സിമും സംഘവും. ടിബറ്റിനെ കീഴടക്കിക്കൊണ്ടിരിക്കുന്ന ചൈനീസ് സാമ്രാജ്യത്വ മോഹത്തെ ചെറുത്തു നില്ക്കുന്നവര്.
”ടിബറ്റന്‍ ജനത പോരാടിക്കുന്നത് സംസ്കാരം നില നിര്‍ത്താനാണ്. ഭാരതത്തിന്റെയും ഏഷ്യയുടെയും നിലനില്‍പ്പിന് ടിബറ്റ് ഭൂമിയില്‍ ശേഷിക്കണം,” അദ്ദേഹം പറഞ്ഞു.
അഞ്ചു ലക്ഷം ചൈനീസ് സേന ടിബറ്റിലുണ്ട്. എട്ട് മിസൈല്‍ ബെയ്സുകളും ടിബറ്റില്‍ സ്ഥാപിച്ചു. ഭാരത സുരക്ഷ അപകടപ്പെടുത്തുന്ന നീക്കങ്ങളാണ് നടിക്കുന്നത്.
ചൈന പുതുതായാരംഭിച്ച ബീജിംഗ്-ഗോര്മുഡ് റെയില്‍വേ ലൈന്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ സുരക്ഷിതത്വത്തെ ബാധിക്കും. ചൈനയുടെ സ്വപ്ന പദ്ധതിയായ സൗത്ത്-നോര്‍ത്ത് ജലപദ്ധതി നടപ്പിലായാല്‍ ഭാരതത്തിന്റെയും അയല്‍ രാജ്യങ്ങളുടെയും ജലസുരക്ഷയെ ബാധിക്കും. ബ്രഹ്മപുത്ര, സല്വീന്, മെക്കോംഗ്, സത്ലജ്, ഇന്‍ഡസ് നദികളെ ചേര്‍ത്താണ് ചൈനയുടെ പുതിയ പദ്ധതി. 25,000 ഡാമുകളാണ് പണിതത്. ഭാരതമടക്കമുള്ള രാജ്യങ്ങളിലെ ജലലഭ്യത അട്ടിമറിക്കാന്‍ ചൈനക്കിന്ന് എളുപ്പമാണ്. ബ്രഹ്മപുത്രയുടെ ജലസ്രോതസ്സുകളില്‍ ആണവ അവശിഷ്ടങ്ങള്‍ തള്ളുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആരോഗ്യരംഗത്തെ അട്ടിമറിക്കുള്ള ചൈനയുടെ നീക്കമാണ്, അദ്ദേഹം പറഞ്ഞു.
ടിബറ്റിലേത് മനുഷ്യാവകാശ ലംഘനമാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ സിന്‍ഹ്യൂ പറയുന്നതാണ് വേദവാക്യം. കടുത്ത സെന്‍സര്‍ഷിപ്പാണ്. വിദേശികള്‍ക്ക് ഭരണാധികാരികള്‍ ചൂണ്ടിക്കാണിക്കുന്നിടത്തേ യാത്ര പാടുള്ളു. പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയാണ്. 144 പേരാണ് തെരുവുകളില്‍ സ്വയംഹത്യക്ക് തയ്യാറായി പ്രതിഷേധം അറിയിച്ചത്. ടിബറ്റില്‍ വേശ്യാവൃത്തി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. യുവാക്കളില്ലാതാകുകയാണ്. ചൈനക്കാരുമായി വിവാഹത്തിനു നിര്‍ബന്ധിക്കുന്നു. ഒരു ജനത വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്,” അവര്‍ പറഞ്ഞു.
”സ്വാതന്ത്ര്യമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ചൈനീസ് ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാണ്. സംസ്കാരം, മതം, ആരാധനാ രീതികള്‍, ഭാഷ, എന്നിവ സംരക്ഷിക്കാനുള്ള സ്വയംഭരണമാണ് ആവശ്യം. അതും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ടിബറ്റന്‍ പ്രശ്നം പരിഹരിക്കാന്‍ ഭാരത-ചൈനാ സംഭാഷണം പുനരാരംഭിക്കണം,” ടെന്സിമിനൊപ്പമെത്തിയ ടിബറ്റന്‍ മ്യൂസിയം ഡയറക്ടര്‍ തസ്ലി ഫുന്‍സോക്, ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ ടെന്സിം പല്‍ജോര്‍ എന്നിവര്‍ പറഞ്ഞു.
കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ടിബറ്റന്‍ മ്യൂസിയം, ചിത്രങ്ങള്‍, ഡോക്യുമെന്ററി, പാരമ്പര്യ കലകള്‍ എന്നിവയുണ്ട്. ടിബറ്റന്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: