മാവേലിക്കര: സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന മാഫിയാസംഘത്തിന്റെ ഇടനിലക്കാരനെ എക്സൈസ് പിടികൂടി. മാവേലിക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ കമ്പം സ്വദേശി കല്യാണി (57) യെയാണ് 1000 പൊതി കഞ്ചാവുമായ് അറസ്റ്റ് ചെയ്തു.
കുറത്തികാട് സ്വദേശിക്കു നല്‍കുന്നതിനായി കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ കൊല്ലം കരുനാഗപ്പള്ളില്‍ ഒരാള്‍ക്ക് കഞ്ചാവ് എത്തിച്ച ശേഷമാണ് മാവേലിക്കരയില്‍ എത്തിയത.് ഇയാള്‍ കമ്പത്ത് നിന്നും കേരളത്തിലേക്കുള്ള പ്രധാന കഞ്ചാവ് കടത്തുകാരനാണ.്
ദിവസേന നൂറില്‍ പരം കേരളീയര്‍ കമ്പത്ത് കഞ്ചാവ് എടുക്കാന്‍ എത്താറുണ്ടെന്ന് ഈയാള് ചോദ്യം ചെയ്യലില്‍ പറഞ്ഞു. അവര്‍ കമ്പത്ത് കാശ് നല്കിയ ശേഷം ചെക് പോസ്റ്റിനിപ്പുറം ഒരു സ്ഥലത്ത് നില്ക്കാന് നിര്‍ദ്ദേശിക്കും.
കമ്പം സ്വദേശികള്‍ മല കയറി കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നതായും ഇയാള്‍ വിവരം നല്കി. ചെക്ക് പോസ്റ്റ്കളിലെ കര്‍ശന പരിശോധന ഇത്തരത്തില്‍ ഇവര്‍ ഒഴിവാക്കുന്നു. റേഞ്ച് ഇന്‍സ്പെക്ടര്‍ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അസി. ഇന്‍സ്പെക്ടര്‍ എ.കെ. ശശി, പി.ഒ. ബെന്നി മോന്, അജിത്ത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അശ്വിന്, അനില്‍കുമാര്‍, ഡ്രൈവര്‍ റമീസ് എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: