ന്യൂദല്‍ഹി: കാവേരി ജലം തമിഴ്നാടിന് നല്‍കണമെന്ന സുപ്രീംകോടതി ബഞ്ച് ഉത്തരവിനെതിരെ കര്‍ണാടകം ഹര്‍ജി നല്കി. 5000 ഘന അടി വെള്ളം നല്‍കണമെന്നത് 1000 ക്യുസെക്സ് ആയി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. വിഷയം അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവ് അനുസരിച്ചുള്ള വെള്ളം ലഭിക്കാന്‍ തമിഴ്നാടിനോട് സൂപ്പര്‍വൈസറി കമ്മറ്റിയെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കമ്മറ്റിയുടെ യോഗം ഇന്ന് നടക്കാനിരിക്കെയാണ് ഹര്‍ജി. 10 ദിവസത്തിനുള്ളില്‍ വെള്ളം നല്‍കാനായിരുന്നു സുപ്രീംകോടതി ഉത്തവ്. ഇത് ആറ് ദിവസമായി കുറയ്ക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ സംസ്ഥാനം വലയുകയാണെന്നും ദിവസേന 500 കോടിയുടെ നഷ്ടം ഉണ്ടാവുകയാണെന്നും ഹര്‍ജിയിലുണ്ട്.
ജനങ്ങളില്‍ നിന്ന് സര്‍ക്കാരിന് വലിയ സമ്മര്‍ദ്ദമുണ്ട്.
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നത് പ്രയാസമായി. തമിഴ്നാട്ടിലേത് പോലെ തന്നെയാണ് കര്‍ണാടകത്തിലെ കൃഷിക്കാരുടെ വെള്ളത്തിന്റെ ആവശ്യങ്ങളും. കര്‍ഷകര്‍ റോഡുകള്‍ ഉപരോധിക്കുന്നത് ഐടി ഹബ്ബായ ബംഗളൂരു നഗരത്തെ ബാധിച്ചു. രാജ്യത്തിന്റെ വരുമാനത്തിലും കുറവുണ്ടാക്കും. വെള്ളം നല്‍കുന്നത് തുടര്‍ന്നാല്‍ സ്ഥിതി കൈവിട്ടുപോകുമെന്ന സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: