കറുകച്ചാല്‍ : കാലങ്ങളായി തരിശുകിടന്നിരുന്ന കറുകച്ചാല്‍ പോലീസ് സ്റ്റേഷന്റെ ഒന്നര ഏക്കറോളം സ്ഥലം ജൈവകൃഷിക്കായി ഒരുങ്ങി. ഇതിനായി നെടുംകുന്നം സെന്റ്ജോണ്‍സ് ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് എത്തുന്നത്. വര്‍ഷങ്ങളായി കാടുകയറി ഉപയോഗശൂന്യമായ സ്ഥലം ഇഴജന്തുക്കളുടെ താവളമായിരുന്നു..ഇവിടെ നിന്നും നിരവധി ഇഴജന്തുക്കള്‍ റോഡിലേക്ക് ഇറങ്ങി വരുന്നത് ഭിഷണിയായിരുന്നു. പതിനേഴോളം ക്വാര്‍ട്ടേഴ്സുകളുണ്ടെങ്കിലും മൂന്നോ നാലോ എണ്ണത്തിലാണ് പോലീസുകാര്‍ താമസിക്കുന്നത്. മറ്റുളളവ കാടുകയറി കിടക്കുന്നു. ഇത്രയും സ്ഥലം കാടുപിടിച്ചു നശിക്കാതെ മറ്റെതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാമോ എന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോട് ആരാഞ്ഞു. ഇതേ തുടര്‍ന്നാണ് പോലീസ് മേധാവികളുമായി ആലോചിച്ച് ജൈവ കൃഷിക്ക് വഴിയൊരുങ്ങിയത്. ഇതോടെ കുറെ ഭാഗമെങ്കിലും കാടുകയറാതെ ജൈവകൃഷി നടത്താം. കൃഷിഭവനില്‍ നിന്നാണ് ജൈവ പച്ചക്കറിക്കായി ഗുണനിലവാരമുളള വിത്തുകളും നടീല്‍ വസ്തുക്കളും. വ്യാപാരി വ്യവ്യസായി ഏകോപനസമിതിയും പങ്കാളികളാകും. ഡോ.എന്‍.ജയരാജ് എം.എല്‍.എ ജോസഫ് എം.പുതുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം സി.ജെ.ഷാജിമോന്‍ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി. ഇ.സി.ചെറിയാന് ഹെഡിമാസ്റ്റര് ജേസ് ജോസഫ്, എസ്.ഐ കെ.എസ്.ജയന്, എ.എസ്. ഐ കോളിന്‍സ് ജോസ്.കെ ജെയിക്കബ് എം.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: