എരുമേലി: മോഷണതടി കടത്തിയ കേസില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തടി കച്ചവടക്കാരായ സജി, എരുമേലി ടൗണില്‍ തടി വ്യാപാരവും, വേബ്രിഡ്ജും നടത്തുന്ന താന്നിക്കപുരയിടം അബ്ദുള്‍ റസാക്ക് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും മണിമല സി.ഐ വി.പി. റജി പറഞ്ഞു. തുമരംപാറയില്‍ നിന്നും കച്ചവടത്തിനായി വാങ്ങിയ തടിയോടൊപ്പം ആഞ്ഞിലി തടിയും കടത്തിയെന്ന് ചൂണ്ടിക്കാട്ടി മുട്ടപ്പള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. തടിയും, ലോറിയും കണ്ടെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് പോലീസ് രണ്ടു പേരെ ചോദ്യം ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ കഴിഞ്ഞ ദിവസം മോഷണ തടി കടത്തിയെന്ന പരാതിയെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ കൂട്ടിക്കൊണ്ടു വന്ന തടി വ്യാപാരിയായ അബ്ദുള്‍ റസാക്കിനെ മര്‍ദ്ദിച്ചുവെന്നും, ഇതേ തുടര്‍ന്ന് വ്യാപാരി ബോധരഹിതനായി വീണതും വെറും നാടകം മാത്രമായിരുന്നുവെന്നും സി.ഐ പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് വീണ റസാക്ക് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം മര്‍ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യുക മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും പോലീസ് പറയുന്നു. എന്നാല്‍ ഹൃദ്രോഗിയായ റസാക്കിനെ കഴിഞ്ഞയിടെയാണ് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നതെന്നും, ബലം പ്രയോഗിച്ചാണ് പോലീസ് ജീപ്പില്‍ റസാക്കിനെ കയറ്റിയതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: