ന്യൂദല്‍ഹി: മകന് പറഞ്ഞിട്ടാണ് പ്രധാനമന്ത്രി പദം നിരസിച്ചതെന്ന് ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി പ്രസിഡണ്ടുമായ ചന്ദ്രബാബു നായിഡുവാണ് വര്‍ഷങ്ങള്‍ മുമ്പത്തെ രഹസ്യം വെളിപ്പെടുത്തിയത്.
1997ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് നായിഡുവിനെ പ്രധാനമന്ത്രിയായി മുന്നണി തെരഞ്ഞെടുത്തത്. വിവിധ പാര്‍ട്ടികളെ മുന്നണിയിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന നായിഡു ആ സമയത്ത് ആധ്രപ്രദേശ് മുഖ്യമന്ത്രി കൂടിയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് പ്രധാനമന്ത്രിയാകണോയെന്ന് നായിഡു മകനായ ലോകേഷിന്റെ അഭിപ്രായം തേടി. പ്രധാനമന്ത്രി പദം താത്കാലികമാണെന്നും മുഖ്യമന്ത്രി പദം സ്ഥിരമാണെന്നുമായിരുന്നു മകനായ ലോകേഷിന്റെ ഉപദേശം. ഇത് താന്‍ സ്വീകരിക്കുകയായിരുന്നുവെന്ന് നായിഡു പറഞ്ഞു.
പിന്നീട് ഐക്യമുന്നണി കണ്‍വീനറായി നായിഡു പ്രവര്‍ത്തിച്ചു. തെലുങ്കുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് ലോകേഷ്. മുപ്പത്തി അഞ്ചാമത് വിവാഹവാര്‍ഷിക ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു നായിഡു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: