പത്തനാപുരം: മുന്‍ വിവരാവകാശ കമ്മീഷണര്‍ സോണി. ബി. തെങ്ങമം (55) അന്തരിച്ചു. പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞയറാഴ്ച രാവിലെ ഏഴിനായിരുന്നു അന്ത്യം.
എഐഎസ്എഫ്, എഐവൈഎഫ് എന്നിവയുടെ ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന സോണി സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ഡബ്ല്യൂഎഫ്ഡിവൈ പ്രസിഡന്റും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിപിഐ ദേശീയ സെക്രട്ടറിയായിരുന്ന എ.ബി. ബര്‍ദന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് എന്ന അപൂര്‍വ്വ രോഗം പിടിപ്പെട്ട് ഏറെ നാളായി ചികിത്സയിലായിരുന്നു. തലച്ചോറില്‍ നിന്നു സന്ദേശങ്ങള്‍ കാലിലേക്ക് എത്താത്തതാണ് രോഗം.
രോഗം ബാധിച്ച് ആഴ്ചകള്‍ക്കകം കിടപ്പിലായി. സംസാരശേഷിയും ഓര്‍മ്മ ശക്തിയും നഷ്ടപ്പെട്ട സോണി, പത്തനാപുരം ഗാന്ധിഭവന്റെ സംരക്ഷണത്തിലായിരുന്നു. രാവിലെ 10 മുതല്‍ ഗാന്ധിഭവനില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ മന്ത്രിമാരായ വി.എസ്. സുനില്‍ കുമാര്‍, കെ. രാജു, സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന അന്തരിച്ച തെങ്ങമം ബാലകൃഷ്ണന്റെയും നിര്‍മ്മലയുടെയും മകനാണ്. ഭാര്യ: ഷീജ (ഹെഡ് ക്ലര്‍ക്ക്, വഞ്ചിയൂര്‍ കോടതി). മകള്‍: അനുപമ. സഹോദരങ്ങള്‍: കരീന, കവിത. സംസ്ക്കാരം കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: