തിരുവനന്തപുരം: ഇരുപതാം നൂറ്റാണ്ടില്‍ കമ്മ്യൂണിസ്റ്റ് ശക്തിയായ സോവിയറ്റ് യൂണിയന് തകര്‍ന്നപ്പോള്‍ ബദല്‍ ആശയമെന്നത് ഏകാത്മ മാനവ ദര്‍ശനമായിരുന്നുവെന്ന് ബിജെപി നേതാവ് അഡ്വ.പി. എസ്.ശ്രീധരന്‍പിള്ള.
കമ്പോള വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ബ്രിട്ടന്റെ സാമ്രാജ്യവും തകര്‍ന്നതോടുകൂടി ഇനി എന്ത് എന്ന ചോദ്യം ഉയര്‍ന്നുവന്നപ്പോഴാണ് ഏകാത്മ മാനവ ദര്‍ശനത്തിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിച്ചത്. ബിജെപി ദേശീയ കൗണ്‍സിലിന് മുന്നോടിയായി നടക്കുന്ന പതാക ദിനത്തോടനുബന്ധിച്ച പാളയം മാര്‍ക്കറ്റിന് മുന്നില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പരിചയപ്പെടുത്തിയ പുരാതനമായ ഭാരതീയ ദര്‍ശനമാണ് ഏകാത്മ മാനവ ദര്‍ശനം. അത് ഇന്നത്തെ സാഹചര്യത്തില്‍ എത്രമാത്രം പ്രസക്തമാണെന്ന് ലോകത്തെ അറിയിക്കുക എന്നതാണ് ദേശീയ കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. ഇഎംഎസും നായനാരും പിണറായിയും കൊലക്കേസ് പ്രതികളായിരുന്നു.
1969ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് പിണറായി വിജയന് കുറ്റക്കാരനായത്. ഗൂഢാലോചന നടത്തിയതിനല്ല. വാളെടുത്ത് വെട്ടിക്കൊന്നതിനാണ്. അക്രമ രാഷ്ട്രീയത്തിനു നേതൃത്വം കൊടുത്ത മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ സംസ്ഥാനത്ത് സമാധാനം ഉണ്ടാകുമെന്ന് കരുതേണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് രാജശേഖരന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: