ന്യൂദല്‍ഹി: അഭയാര്‍ത്ഥിയായ പാക് ഹിന്ദു പെണ്‍കുട്ടിക്ക് ദല്‍ഹിയിലെ സ്കൂളില്‍ പ്രവേശനത്തിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം.
ആധാര്‍ കാര്‍ഡ് ഇല്ലാത്തത് കൊണ്ടായിരുന്നു മധു എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിക്ക് സ്കൂള്‍ പ്രവേശനം ലഭിക്കാതിരുന്നത്.
പാക്കിസ്ഥാനിലെ മതപരമായ പീഡനങ്ങള്‍ മൂലം മധുവും കുടുംബവും രക്ഷതേടി രണ്ടു വര്‍ഷമായി ദല്‍ഹിയില്‍ കഴിയുകയാണ്. ഒന്‍പതാം ക്ലാസ് പ്രവേശനത്തിനായിട്ടാണ് മധു ശ്രമിച്ചത്. ഇവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിരുന്നില്ല.
സ്കൂള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി സുഷമ സംസാരിച്ചിരുന്നതായും ഉടന്‍ പ്രവേശനം ലഭിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ മേയില്‍ ഹിന്ദു അഭയാര്‍ത്ഥിയായ മാര്‍ഷല്‍ മഹേശ്വരി എന്ന പെണ്‍കുട്ടിക്ക് സുഷമ സ്വരാജ് ഇടപെട്ട് മെഡിക്കല്‍ കോളജില്‍ പ്രവേശനം നല്‍കിയിരുന്നു. സിബിഎസ്ഇ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് പെണ്‍കുട്ടി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: