ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ ആരോഗ്യവും ചര്‍ച്ചയാകുന്നു. വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണ വാര്‍ഷികത്തിനിടെ അനാരോഗ്യം മൂലം വീട്ടിലേക്ക് പോയ ഹിലരിക്ക് പ്രസിഡന്റാവാന്‍ ആരോഗ്യമില്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആരോപണം.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിനിടെയാണ് ഹിലരി ക്ലിന്റണ് ചൂട് സഹിക്കാനാവാതെ തളര്‍ന്നത്. ന്യൂയോര്‍ക്കില്‍ പരിപാടി തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ക്ഷീണം തോന്നിയ ഹിലരി മകളുടെ അപ്പാര്‍ട്ടുമെന്റിലേക്ക് വിശ്രമിക്കാനായി പോയത്. ഹിലരി വേദി വിട്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ഇക്കാര്യം പുറത്ത് അറിഞ്ഞത്. മാധ്യമങ്ങളെ ഹിലരിയെ പിന്തുടരുന്നത് വിലക്കുകയും ചെയ്തു.
എന്നാല്‍ ഞായറാഴ്ച രാവിലെ അത്രയ്ക്ക് ചൂടില്ലായിരുന്നുവെന്നാണ് ഡെമോക്രാറ്റിക്കുകള്‍ പറയുന്നത്. ഇക്കാര്യം ഡെമോക്രാറ്റുകള്‍ പ്രചരണായുധമാക്കുമെന്ന് മനസിലാക്കിയ ഹിലരി മകളുടെ അപ്പാര്‍ട്ടുമെന്റിന് മുന്നില്‍ വാര്‍ത്താസമ്മേളനം നടത്തി തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: