കൊല്ലം: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ രണ്ട് പേര് കഞ്ചാവുമായി പിടിയിലായി. വാളത്തുംഗല്‍ ഫാത്തിമ മന്‍സിലില്‍ ഷാഹിര്‍(23) പള്ളിമുക്ക് സ്വകാര്യ ബൈക്ക് ഷോറൂമിന് സമീപത്ത് നിന്ന് ഓട്ടോറിക്ഷയിലെത്തവെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നാണ് കഞ്ചാവ് വിറ്റിരുന്നത്. ഇയാളില്‍ നിന്നും 90 പൊതി കഞ്ചാവ് പിടിച്ചെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്യാലയ്ക്കല്‍ പ്രദേശത്തെ ബിജെപിയുടെ ബൂത്ത് ഓഫീസ് തീവെച്ച കേസിലെ പ്രതിയാണ് ഷാഹിര്‍. ഇയാള്‍ ആവശ്യക്കാരെ യാത്രാക്കാരെന്ന വ്യാജേനെയാണ് ഓട്ടോറീക്ഷയില്‍ കയറ്റി കഞ്ചാവുവില്‍പ്പന നടത്തുന്നത്. അമിതതുക ഈടാക്കി കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള സ്ഥലം പ്രതി ഏര്‍പ്പെടുത്തി കൊടുക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 50 പൊതി കഞ്ചാവുമായാണ് വാളത്തുംഗല്‍ തറവാട്ടില്‍ പുരയിടത്തില്‍ വീട്ടില്‍ നാസി(22)മിനെ എക്സൈസ് സംഘം തട്ടാമലയില്‍ നിന്നും പിടികൂടിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്. അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എക്സൈസ് സര്‍ക്കിള്‍ താജുദ്ദീന്‍കുട്ടി റെയ്ഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: