ന്യൂദല്‍ഹി: ഭീകരന് ദാവൂദ് ഇബ്രഹാമിന്റെ 40 കോടിയുമായി സില്‍ബന്തി കടന്നു. ഹവാലാ ഇടപാടില്‍ കൈമാറിയ 45 കോടിയില്‍ നിന്ന് 40 കോടിയുമായി മുങ്ങിയ ഖലീഫ് അഹമ്മദ് മണിപ്പൂരിലുണ്ടെന്ന് ഭാരത രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തി.
അധോലോക നായകനായും ഭീകര പ്രവര്‍ത്തക സംഘം തലവനായും കുപ്രസിദ്ധി നേടിയ ദാവൂദിനെ പിടികൂടാന്‍ ഭാരതം ആസൂത്രിത നീക്കം നടത്തുമ്പോഴാണ് ഡി കമ്പനിയെന്നറിയപ്പെടുന്ന ദാവൂദ് സംഘത്തിലെ ഉള്‍പ്പോരു പുറത്തുവരുന്നത്.
ദല്‍ഹിയിലെ ഒരുദ്യോഗസ്ഥന് അയച്ച 45 കോടിയിലെ 40 കോടിയാണ് തട്ടിയെടുത്തത്. ദാവൂദിന്റെ പാകിസ്താന് വലംകൈ ജബീര്‍ മോത്തിയും ഇപ്പോള്‍ ചതിച്ച സില്‍ബന്തി ഖലീഖ് അഹമ്മദും തമ്മിലുള്ള സംഭാഷണം ഭാരത രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്തു. അതിലാണ് ദാവൂദിനെ പറ്റിച്ച വിവരം. ദാവൂദിന്റെ മറ്റൊരു സംഘ നേതാവ് റസാഖ് ഭായി, പണം തട്ടിയ വിവരം ദാവൂദ് അറിഞ്ഞെന്നും അധോലോക നായകനെന്ന ദാവൂദിന്റെ പരിവേഷം തകരാന്‍ ഇടയാക്കരുതെന്നും അഭ്യര്‍ത്ഥിച്ചതായി ഖലീഖ് മുഹമ്മദിന്റെ സംഭാഷണത്തിലുണ്ട്.
ഖലീഖ് ഇപ്പോള്‍ മണിപ്പൂരില്‍ എവിടെയോ ഒളിവിലാണെന്ന് സംശയിക്കുന്നു. പണം ദാവൂദിന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും ആശയക്കുഴപ്പം മാത്രമേ ഉള്ളുവെന്നും അയാള്‍ പറയുന്നു. 20 കോടി പാനമയില്‍ ബാങ്ക് അക്കൗണ്ടിലും ബാക്കി ദാവൂദിന്റെ വിദേശ ബിസിനസുകളിലും നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു.
ഖാലിഖ് മുഹമ്മദ് പ്രധാന കൈമാറ്റക്കാരന്‍
ഖാലിഖ് മുഹമ്മദ് ദാവൂദിന്റെ ഹവാലാ ഇടപാടിന്റെ ഭാരതത്തിലെ പ്രമുഖ കൈമാറ്റക്കാരനാണ്. പാക്കിസ്ഥാനില്‍ ഈ പണി ചെയ്യുന്നത് ജാബിര്‍ മോട്ടി. ഇയാള്‍ ഷാര്‍ജയില്‍ നിന്ന് ന്യൂദല്‍ഹിക്കും തിരിച്ചും പറക്കുന്നു. ഉപയോഗിക്കുന്ന നമ്പര്‍ 9170852*22** ചോര്‍ത്തിയാണ് ഏജന്‍സികള്‍ വിവരം ശേഖരിച്ചത്.
ദല്‍ഹി ഉദ്യോഗസ്ഥനില്‍ നിന്ന് ഇയാള്‍ 45 കോടി ശേഖരിച്ചു. അഞ്ചുകോടി ദാവൂദിന്റെ കമ്മീഷനാണ്. ഈ പണം ലക്ഷ്യത്തിലെത്താഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍, ദാവൂദ് ഡിറ്റക്ടീവുകളെ നിയോഗിച്ച് അന്വേഷിപ്പിച്ചു.
ദാവൂദിന്റെ ഹവാലാ ഇടപാട് തടസമില്ലാതെ
ദാവൂദിന്റെ പല നിയമവിരുദ്ധ നടപടികളില്‍ ഹവാലാ പണം കൈമാറ്റം തടസമില്ലാതെ നടക്കുന്നു.
പല രാഷ്ട്രീയ നേതാക്കളുടെയും ബോളിവുഡ് പ്രമുഖരുടെയും കള്ളപ്പണം വെളുപ്പിക്കുന്നത് ദാവൂദാണ്. പ്രമുഖ ബോളിവുഡ് നടനും ദാവൂദ് സംഘത്തിലെ പ്രമുഖരും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത് സ്ഥിരീകരിച്ചു.
കള്ളപ്പണം ശേഖരിക്കുന്നു, നികുതികൊടുക്കേണ്ടാത്ത രാജ്യങ്ങളില്‍ നിക്ഷേപിക്കുന്നു. പിന്നീട് ഭാരതത്തില്‍ തിരിച്ചെത്തിക്കുന്നു. അപ്പോള്‍ വെള്ളപ്പണമായിരിക്കും. 2012-നുശേഷം വിദേശത്തേയ്ക്ക് പണം കടത്തിയ മറ്റ് പ്രമുഖരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണോദ്യോഗസ്ഥര്‍. ഈ കാലത്തിനിടെ പാനമയിലേക്കും കാനഡയിലേക്കും പണം കടത്തിയതായി വിവരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: