തൊടുപുഴ/ മൂവാറ്റുപുഴ: വിശ്വാസ്യത തെളിയിക്കാന്‍ മരുന്ന് കഴിച്ച് ഒന്‍പത് വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. മൂവാറ്റുപുഴ പായിപ്ര പണ്ടിരിയില്‍ ഡോ. പി.എ ബൈജു (39) ആണ് മരിച്ചത്. ഭാര്യ: ഡോ. ഷിന്‍സി മക്കള്‍: വൈഷ്ണവി,വിഷ്ണു.
അടിമാലി ബൈസന്‍വാലി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരിക്കെ 2007 ജനുവരി 25നാണ് ഡോ. ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവം. ജനുവരി 24ന് കാര്യംകുന്നേല്‍ ശാന്ത സന്ധിവാതത്തിനാണ് ചികിത്സ തേടിത്തെി. ഡോക്ടര്‍ രസനപഞ്ചകം കഷായം നല്കി. പിറ്റേന്ന് രാവിലെ മരുന്ന് കഴിച്ച ശാന്ത ബോധമറ്റ് വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചു.
മരുന്നിലെ വിഷമാണ് പ്രശ്നമായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശാന്തയുടെ ബന്ധുക്കള്‍ ആയുര്‍വേദ ആശുപത്രിയിലെത്തി ഡോക്ടറെ കയ്യേറ്റം ചെയ്യാനൊരുങ്ങി. വിഷം ഇല്ലെന്ന് പറഞ്ഞ് ശാന്തയുടെ ബന്ധുക്കള്‍ കൊണ്ടുവന്ന മരുന്നിന്റെ ബാക്കി ഡോക്ടര്‍ വാങ്ങിക്കുടിച്ചു. നിമിഷങ്ങള്‍ക്കകം ഡോക്ടറും ഛര്‍ദ്ദിച്ച് വീണു.
അടിമാലി ഗവ. ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ദുരൂഹതയാരോപിച്ച് ബൈജുവിന്റെ ബന്ധുക്കള്‍ പരാതി നല്കി. അന്വേഷണത്തില്‍ ശാന്തയെ കൊല്ലാന്‍ ഭര്‍ത്താവ് രാജപ്പന് മരുന്നില്‍ വിഷം ചേര്‍ത്തതായി കണ്ടെത്തി.
ശാന്ത ജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിലും ഡോക്ടര്‍ ഇത്രയും കാലമായി രോഗാവസ്ഥയിലായിരുന്നു. ശാന്തയുടെ ബന്ധുക്കള്‍ ഡോക്ടറെ ബലം പ്രയോഗിച്ച് മരുന്ന് കഴിപ്പിച്ചുവെന്ന ആരോപണവുമുണ്ട്.പ്രൊബേ, കഴിയാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടിരുന്ന ഒരു അനുകൂല്യവും സഹായവും ലഭിച്ചില്ല.
വധശ്രമക്കേസ് ഇനി കൊലക്കേസാകും
ഇടുക്കി: ഡോ. ബൈജു മരുന്ന് കഴിച്ച് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് പോലീസ് കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ശാന്തയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇടുക്കി സെഷന്‍സ് കോടതി (രണ്ട്)യില്‍ കേസിന്റെ വിസ്താര നടപടികള്‍ നടന്നുവരികയാണ്. ഈ മാസം വിധി വരാനിരിക്കെയാണ് ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്.
ഈ സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. വധശ്രമത്തിനെടുത്തിരുന്ന കേസ് കൊലക്കേസാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: