അമ്പലപ്പുഴ: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ യുവതിയെയും അമ്മയെയും റിമാന്‍ഡുചെയ്തു. തകഴി പഞ്ചായത്ത് പടഹാരം സീമാന്തറയില് സജിത (21), അമ്മ സിന്ധു എന്നിവരെയാണ് റിമാന്‍ഡു ചെയ്തത്.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആരോഗ്യ നില വഷളായ സജിതയെ കഴിഞ്ഞ 29നാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനയില്‍ സജിത പ്രസവിച്ചതായി മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞ് മരിച്ചെന്നും കുഴിച്ചുമൂടിയെന്നുമാണ് സജിത പറഞ്ഞത്. എന്നാല്‍ വിവരം അമ്പലപ്പുഴ പോലീസില്‍ അറിയിച്ച് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തിയപ്പോഴാണ് വീട്ടില്‍ നടന്ന പ്രസവത്തില്‍ പൊക്കിള്‍ക്കൊടി മുറിച്ചപ്പോഴുണ്ടായ അമിത രക്തസ്രാവത്താലാണ് കുട്ടി മരിക്കാനിടയായതെന്ന് കണ്ടെത്തിയത്. പിന്നീട് വീടിനു സമീപത്തെ കുഴിയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്ത് മോര്‍ച്ചറിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി.
ഭര്‍ത്താവുമായി 18 മാസക്കാലമായി പിണങ്ങിക്കഴിയുന്ന സജിത അയാളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസിന് മൊഴി നല്കി. ഇതില്‍ ദുരൂഹത കണ്ടെത്തിയ പോലീസ് സജിതയ്ക്കും സിന്ധുവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: