കണ്ണൂര്‍ ജില്ലയില്‍ ‘അഫ്സ്പ’ ഏര്‍പ്പെടുത്തി കേന്ദ്ര സായുധസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ടാണ് ഈ പരാതി നല്‍കുന്നത്. ജനജീവിതത്തില്‍ സാധാണ നിലകൊണ്ടുവരാനും സംസ്ഥാനത്തെ പൗരന്മാരുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാനും ജില്ലയില്‍ ഉയര്‍ന്നുവരുന്ന ഭീകരതയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാനുമാണിത്.
കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന അവസ്ഥ ചുരുക്കത്തില്‍ ഇങ്ങനെയാണ്: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2015 ലെ റിപ്പോര്‍ട്ടനുസരിച്ച് കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ (737) നടന്നിട്ടുള്ളത്. 2012 ല്‍ ജില്ലയിലെ എടയ്ക്കല്‍ പോലീസ് ഒരു കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. എന്‍ഐഎ അന്വേഷിച്ച ഈ കേസില്‍ ഭീകരക്യാമ്പുകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിന് 13 പേര് ശിക്ഷിക്കപ്പെട്ടു. ചൈനയുമായി ബന്ധമുള്ള വ്യാജ നോട്ടു സംഭവങ്ങള്‍ ഓരോ വര്‍ഷവും ഈ ജില്ലയില്‍ കണ്ടുപിടിക്കുന്നു. 2016 ലെ ആദ്യ മൂന്നു മാസത്തിനുള്ളില്‍ വ്യാജനോട്ട് പിടിച്ചെടുത്ത 11 കേസുകള്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നാടന്‍ ബോംബുകള്‍ പൊട്ടിത്തെറിക്കല് കണ്ണൂര്‍ ജില്ലയില്‍ പതിവ് സംഭവമാണ്. 2016 ജൂലായ് ഏഴിന് ഒരുകൂട്ടമാളുകള്‍ പോലീസ് സ്റ്റേഷനുനേര്‍ക്ക് നാടന്‍ ബോംബ് എറിഞ്ഞു. മാര്‍ച്ച് 24 ന് രാത്രി വൈകിയുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഇരുനിലക്കെട്ടിടം തകരുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപറ്റുകയും ചെയ്തു. ഈ സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരപരാധികളുടെ ജീവനെടുത്ത് കഴിഞ്ഞ അമ്പത് വര്‍ഷമായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നിരന്തരം നടക്കുകയാണ്. രാഷ്ട്രീയ ഗുണ്ടകളുടെ ആക്രമണത്തില്‍ ഒരു ഡസനിലേറെ നിഷ്കളങ്കരായ യുവരാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജീവന് പോയി. ജില്ലയില്‍ സാധാരണ നിലകൊണ്ടുവരുന്നതില് പോലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്.
അധികാരിത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി തന്നെ അക്രമികള്‍ക്ക് സംരക്ഷണം നല്കുന്നു. ഈ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രതികാരക്കൊലപാതകങ്ങള്ക്ക് ആഹ്വാനം ചെയ്യുന്നു. ജില്ലയിലെ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നു. സ്ഥിതിഗതികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുകയും കുറ്റവാളികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുകയുമാണ്. ഇത്തരം സാഹചര്യത്തില്‍ സാധാരണനില പുനഃസ്ഥാപിക്കാനുള്ള അധികൃതരുടെ ശ്രമങ്ങളെ സഹായിക്കാന്‍ കേന്ദ്ര സായുധസേനയ്ക്കാവും.
മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ‘അഫ്സ്പ’ ഏര്‍പ്പെടുത്തി സാധാരണ പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് ഭാരത സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
(സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമമാണ് അഫ്സ്പ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: