ന്യൂദല്‍ഹി: ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ഈ വര്‍ഷം യാത്രക്കാരില്‍ നിന്ന് കളഞ്ഞു കിട്ടിയത് 43 ലക്ഷം രൂപയും, 283 മൊബൈല്‍ ഫോണുകളും, 79 ലാപ്ടോപ്പുകളും. ആഗസ്ത് വരെയുള്ളതാണ് ഈ കണക്കുകള്‍.
യാത്രയ്ക്കിടയില്‍ യാത്രക്കാര്‍ മറന്നുവെച്ചതോ, കൈമോശം വന്നതോ ആണിവയെന്ന് മെട്രോ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് പറയുന്നു.
പണം ഏറെക്കുറേ മുഴുവനും, തെളിവുമായി ചെന്നവര്‍ക്ക് തിരികെ നല്കി. 26,000 രൂപ വിലവരുന്ന വിദേശ കറന്‍സിയും 40.85 ലക്ഷം രൂപ വിലവരുന്ന ചെക്കുകളും കണ്ടെടു ത്തവയിലുണ്ട്.
ലാപ്ടോപ്പുകള് (79), സ്വര്‍ണാഭരണങ്ങള്‍ (23), മൊബൈല്‍ ഫോണുകള്‍ (283), വാച്ചുകള്‍ (63), ക്യാമറകള്‍ (9) ഒട്ടേറെ ടാബ്ലറ്റുകള് തുടങ്ങിയവ കണ്ടെത്തിയവയില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: