കുമളി: കര്‍ഷകര്‍ കീടനാശിനി ഉല്‍പ്പാദകരുടേയും വിതരണക്കാരുടേയും തന്ത്രങ്ങളില്‍ കുടുങ്ങുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കീട, കുമിള്‍നാശിനികള്‍ അനുമതിയില്ലാതെ കൃഷിയിടങ്ങളില്‍ പരീക്ഷിക്കുകയാണ്. ഇത് ദുരന്തമുണ്ടാക്കുമെന്ന് മനസിലാക്കി സര്‍ക്കാര്‍ ജൂണില്‍ പരീക്ഷണങ്ങള്‍ തടഞ്ഞിരുന്നു. പക്ഷെ പ്രയോജനം ഉണ്ടായിട്ടില്ല.
നിരോധിത കീടനാശിനികളുടെ വില്‍പ്പന തടയാന്‍ വിജിലന്‍സ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം സജീവമല്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും നിരോധിത കീടനാശിനികള്‍ ഏലത്തോട്ടങ്ങളില്‍ എത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പോലും കാര്യമായ പരിശോധന നടക്കുന്നില്ല. കീടനാശിനികളുടെ വരവും, വില്‍പ്പനയും സംബന്ധിച്ച് വില്‍പ്പനക്കാര്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലുള്ള പരിശോധന പോലും പേരിനു മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: