ഡെറാഡൂണ്‍: ഉത്തരഖണ്ഡില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോണ്‍ഗ്രസിനുളളില്‍ പൊട്ടിത്തെറി. വിജയ് ബഹുഗുണയെ മുഖ്യമന്ത്രിക്കിയതില് പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവും കേന്ദ്ര തൊഴില്‍ സഹമന്ത്രിയുമായ ഹരീഷ് റാവത്ത് രാജിവച്ചു. ഹരീഷ് റാവത്തിനെ അനുകൂലിക്കുന്ന 17 എം.എല്‍.എമാര്‍ സത്യപ്രതിജ്ഞാ ചടങ്ങു ബഹിഷ്ക്കരിച്ചു.
തന്നെ പിന്തുണയ്ക്കുന്ന 17 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും റാവത്ത് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. അതിനിടെ ഉത്തരാഖണ്ഡിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഹരക് സിങ് റാവത്തും ഹരീഷ് റാവത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികകാലം നിലനില്‍ക്കില്ലെന്ന് ഹരക് സിങ് പറഞ്ഞു
വിജയ് ബഹുഗുണ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മൂന്ന് ദിവസത്തിനുള്ളില്‍ മന്ത്രിസഭാ വികസനം നടക്കും. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര നീരീക്ഷകരായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ബീരേന്ദ്ര സിംഗ് എന്നിവര്‍ പങ്കെടുത്തു. ഇന്നലെയാണു കോണ്‍ഗ്രസ് എംപി വിജയ് ബഹുഗുണയെ ഉത്തരഖണ്ഡ് മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
യു.പി.സി.സി അധ്യക്ഷ റീത്ത ബഹുഗുണയുടെ സഹോദരനാണു വിജയ് ബഹുഗുണ. മൂന്നു സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്. മാത്രമല്ല കോണ്‍ഗ്രസിനെ പിന്തുണച്ചു ബിഎസ് പി ഗവര്‍ണര്‍ക്കു കത്തു നല്‍കുകയും ചെയ്തു. ഇതോടെ 39 എന്ന അംഗബലത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനുളള സാധ്യത തെളിയുകയായിരുന്നു.
ഇതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പടലപ്പിണക്കം ഉയര്‍ന്നത്. തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുകയും വിജയ് ബഹുഗുണയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്ത്രിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹരീഷ് റാവത്തിന്റെ രാജി.
ആകെയുളള 70 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ്- 32, ബി.ജെ.പി- 31, ബി.എസ്.പി 3, ഉത്തരഖണ്ഡ് ക്രാന്തി ദള്‍-1, സ്വതന്ത്രര്‍- 3 എന്നിങ്ങനെയാണു കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: