വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് ന്യുമോണിയ. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങില്‍ ഹിലരി കുഴഞ്ഞ് വീണു. ഇത് രാഷ്ട്രീയ അവസരമാക്കി എതിരാളി ട്രംപ്, ആരോഗ്യമില്ലാത്തവര്‍ നേതാക്കളാകണ്ടെന്ന പ്രചാരണം തുടങ്ങി.
ഹിലരിക്ക് ന്യൂമോണിയ ബാധയാണെന്ന് അവരുടെ ഡോക്ടര്‍ ലിസ ആര് ബാര്ഡാക്ക് സ്ഥിരീകരിച്ചു. സീക്രട്ട് സര്‍വീസ് ഏജന്റുമാരുടെ കൈകളിലേക്ക് ഹിലരി കുഴഞ്ഞ് വീഴുന്നതിന്റെ വീഡിയോ പുറത്ത് വന്നു.
വിശ്രമിക്കാനും തെരഞ്ഞെടുപ്പു പ്രചാരണ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചു.
ഹിലരിയുടെ വീഴ്ച പ്രചാരണത്തില്‍ പരമാവധി മുതലാക്കാന്‍ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും ആരോഗ്യമില്ലാത്ത പ്രസിഡന്റിനെ വേണ്ടെന്നാണ് ട്രംപും കൂട്ടരും പ്രചരിപ്പിക്കുന്നത്.
വീഴ്ചയെ തുടര്‍ന്ന് 68കാരിയായ ഹിലരിയുടെ ആരോഗ്യത്തെ കുറിച്ച് കനത്ത ഉത്കണ്ഠ ഉയര്‍ന്നു. തൊഴിലാളി ദിനത്തില്‍ ഓഹിയോവിലെ പ്രസംഗത്തില്‍ തുടര്‍ച്ചയായുള്ള ചുമ ഹിലരിയെ അലട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: