ലഖ്നൗ: അഴിമതിയില്‍ കുരുങ്ങിയ ഖനന മന്ത്രി ഗായത്രി പ്രജാപതി, പഞ്ചായത്തീ രാജ് മന്ത്രി രാജ്കിഷോര്‍ സിംഗ് എന്നിവരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി.
വിവാദം രൂക്ഷമായതോടെ നിവൃത്തിയില്ലാതെയാണ് മന്ത്രിമാരെ നീക്കി തലയൂരിയത്. അനധികൃത ഖനനം അന്വേഷിക്കാന്‍ ഹൈക്കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി കോടതി തള്ളി.
ഇതോടെയാണ് ഖനന മന്ത്രിയെ പുറത്താക്കിയത്. അഴിമതി മൂടിവച്ച് മുഖം രക്ഷിക്കാനാണ് രണ്ടു മന്ത്രിമാരെ മാത്രം ബലിയാടാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: