ഇസ്ളാമബാദ്: തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് ഹിന്ദുപെണ്‍കുട്ടിയെ മോചിപ്പിച്ച പോലീസ് അവളെ അരലക്ഷം രൂപയ്ക്ക് വിറ്റു. പാക്കിസ്ഥാനിലെ സിന്ധിലാണ് സംഭവം. അനില ബഗ്രിയെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
മൂന്നു ദിവസം കഴിഞ്ഞ് അവളെ ഭീഷണിപ്പെടുത്തി മതംമാറ്റി, സഫര്‍ മസൂതിയെന്നയാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.
ദിവസങ്ങള്‍ക്കു ശേഷം പോലീസ് അവളെ മോചിപ്പിച്ചു. പക്ഷെ അതോടെ മറ്റൊരു ദുരിതവും തുടങ്ങി. സജ്ജദ് ക്വാസിയെന്ന പോലീസ് ഉദ്യോഗസ്ഥന് അവളെ തടഞ്ഞുവച്ചു. അവളെ ബന്ധുക്കള്‍ക്കൊപ്പവും വിട്ടയച്ചില്ല. തന്റെ സൃഹൃത്തിന് അരലക്ഷം രൂപയ്ക്ക് വിറ്റു. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ നിത്യമാണ്. സ്ഥലവാസിയായ രാജ്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: