ന്യൂദല്‍ഹി: നാല് ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ വ്യാഴാഴ്ച ഭാരതത്തിലെത്തും. കഴിഞ്ഞ മാസം ചുമതലയേറ്റ പ്രചണ്ഡയുടെ ആദ്യ വിദേശ സന്ദര്‍ശനം.
നേപ്പാള്‍ ചൈനയോട് അടുക്കുന്നുവെന്ന വിലയിരുത്തലിനിടെയാണ് ബീജിങ്ങിനെ തള്ളി പ്രചണ്ഡ ദല്‍ഹിയിലെത്തുന്നത്. ഇത് ചൈനയെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറില്‍ ചൈനീസ് പ്രസിഡണ്ട് നേപ്പാള്‍ സന്ദര്‍ശിക്കാനിരിക്കെ പ്രചണ്ഡ ഭാരതത്തിലെത്തുന്നത് ഇരുരാജ്യങ്ങളെയും പോലെ ചൈനയും ഉറ്റുനോക്കുകയാണ്.
താനും മോദിയും ഒരേ രീതിയിലാണ് ചിന്തിക്കുന്നതെന്നും തങ്ങള്‍ക്കിടയിലെ രസതന്ത്രം മികച്ചതാണെന്നും പ്രചണ്ഡ പറഞ്ഞു. സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും നിര്‍ണായകമാണ്. സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങളാണ് ഭാരതവും നേപ്പാളും. പ്രചണ്ഡയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി ഭാരതത്തിലെത്തി.
നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ബിമലേന്ദ്ര നേപ്പാളിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിനെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഭാരതം മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: