കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിനെയും ബിനാമി ബാബുറാമിനെയും ഓണത്തിനുശേഷം വിജിലന്‍സ് ചോദ്യം ചെയ്യും. അനുകൂലമായ നിയമോപദേശം ലഭിച്ചു.
ആദായനികുതി വകുപ്പ് വിജിലന്‍സില്‍ നിന്ന് വിവരങ്ങള്‍ തേടി.
അവരുടെ അന്വേഷണവും നടക്കും. വിജിലന്‍സ് അന്വേഷണത്തിന് സമാന്തരമായി അന്വേഷിക്കണമോ, പ്രാഥമിക അന്വേഷണത്തിനുശേഷം മതിയോയെന്നതിനെക്കുറിച്ച് ഉന്നതദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിക്കും. കൊച്ചിയിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും അന്വേഷണച്ചുമതല.
വിജിലന്‍സിന്റെ പക്കലുള്ള രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കും. ബാബുവടക്കമുളളവര്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകള്‍ പരിശോധിച്ചശേഷം വിജിലന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. 10 വര്‍ഷത്തിനുള്ളില്‍ ബാബുവിനും ബാബുറാമിനും ഉണ്ടായ വളര്‍ച്ചയെക്കുറിച്ചാണ് പ്രധാന അന്വേഷണം.
സമ്പാദ്യം കൂടാതെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതും, മക്കളുടെയും മരുമക്കളുടെയും സ്വത്ത് വിവരങ്ങളും അന്വേഷിക്കും. ഭൂമി ഇടപാടുകളും അന്വേഷിക്കും. വിജിലന്‍സിന് ലഭിച്ച ഭൂമിയിടപാടു രേഖകളും, ബാങ്ക് ലോക്കര്‍ വിവരങ്ങളുംമറ്റുുമാണ് ആദായവകുപ്പ് ചോദിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: