തിരുവനന്തപുരം: ഓണം നാളുകള്‍ മദ്യവിമുക്തമാക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ബിവറേജസ് ഔട്ട്ലൈറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. തലസ്ഥാനത്തെ ഓവര്ബ്രിഡ്ജിലേയും എസ്എല്‍ തീയേറ്ററിനു സമീപത്തെയും ഔട്ട്ലൈറ്റുകള്‍ പ്രകടനമായി എത്തി പൂട്ടിച്ചു. ഓണം നാളുകള്‍ മദ്യവിമുക്തമാക്കണം എന്ന യുവമോര്‍ച്ചയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയത് യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്.എസ്. സമ്പത്ത് പറഞ്ഞു.
മലയാളികളുടെ ദേശീയ ആഘോഷമായ ഓണത്തെ തകര്‍ക്കാന്‍ ഇടതു സര്‍ക്കാരിന്റെ പലകോണുകളില്‍നിന്ന് ശ്രമങ്ങള്‍ നടത്തുകയാണ്. അതിന്റെ ഭാഗമാണ് നിലവിളക്ക് വിവാദവും അത്തപ്പൂ വിവാദവും ഓണ്‍ലൈന്‍ മദ്യം നല്‍കുമെന്ന കണ്‍സ്യൂമര്‍ഫെഡിന്റെ നീക്കവും. ഓണത്തെ മദ്യത്തില്‍ മുക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയുമെന്നും സമ്പത്ത് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്. അനുരാജ് അധ്യക്ഷത വഹിച്ചു.
യുവമോര്‍ച്ച സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, അഡ്വ. രഞ്ജിത് ചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ്. ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ജില്ലാ ഭാരവാഹികളായ ബി.ജി. വിഷ്ണു, അഖില്‍, വിഷ്ണു പി, അനന്തു എന്നിവര്‍ നേതൃത്വം നല്കി. ബിവറേജസ് ഔട്ട്ലൈറ്റുകള്‍ പൂട്ടിച്ചതിനുശേഷം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാല്‍പ്പായസം വിതരണം ചെയ്തു. സമരത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ബിവറേജസ് ഔട്ട്ലൈറ്റുകള്‍ പൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: