തിരുവനന്തപുരം: ഗുരുവചനം ചുണ്ടുകളില്‍ മാത്രം പോര ചിന്തയിലും പ്രവൃത്തിയിലും ഉണ്ടാകണമെന്ന് ഡോ. കെ.ജെ. യേശുദാസ്. ചെമ്പഴന്തി ഗുരുകുലത്തിലെ പ്രവേശന കവാടം സമര്‍പ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിയിരുന്നു.
ഗുരുവചനങ്ങള്‍ വേദങ്ങള്ക്കുമപ്പുറം അര്‍ത്ഥവത്തായവയാണ്. അമൃത തുല്യമായ വചനങ്ങള്‍ പ്രജ്ഞയോടെ കുടുംബത്തിലും കുട്ടികളിലും പകരണം. നന്മമാത്രം മനസ്സില്‍ ധ്യാനിച്ച മഹാനാണ് ഗുരു. ജാതിമത ചിന്തകള്‍ക്കതീതമായി നമ്മള് പ്രവര്‍ത്തിച്ചാലേ ഗുരുവിന്റെ ധ്യാനത്തിന് അര്‍ത്ഥമുണ്ടാകൂ. പ്രവൃത്തികള്‍ കുറ്റമറ്റതാകണം. ഗുരു അരുള്‍ചെയ്ത കൂടിച്ചേരലിന്റെ മഹത്വം അറിയുകയും അതില്‍ അലിയുകയും വേണം, അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പുതിയറ ബിഇഎം യുപിസ്കൂളിലെ ഓണാഘോഷസദ്യ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതിനെ അദ്ദേഹം അപലപിച്ചു. ഓണ സദ്യ നശിപ്പിച്ച പ്രവണത സംസ്കാരത്തിന് എതിരാണെന്നും ഓരോ പാപവും ചെയ്തിട്ട് ക്ഷമിക്കണം എന്നുപറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി പാടിയ ‘ജാതിഭേദം മതദ്വേഷം…..’ എന്നുതുടങ്ങുന്ന വരികള്‍ യേശുദാസ് ആലപിച്ചു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അദ്ധ്യക്ഷനായിരുന്നു. യേശുദാസിനും പ്രവേശന കവാടം നിര്‍മ്മിച്ചുനല്‍കിയ തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചി നീയറിംഗ് ആന്റ് ടെക്നോളജി ചെയര്മാന് ജി.മോഹന്‍ദാസിനും ശിവഗിരി മഠം മഠാധിപതി സ്വാമി പ്രകാശാന്ദ പുരസ്കാരം നല്കി.
സ്വാമി സൂക്ഷ്മാനന്ദ, കൗണ്‍സിലര്‍മാരായ സി.സുദര്ശനന്, കെ.എസ്.ഷീല, ശ്രീ നാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കൃഷ്ണമോഹന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവേശന കവാടം രൂപ കല്പനചെയ്ത ഡോ.ബി. അര്ജ്ജുനന്, എഞ്ചിനീയര്‍ വി. ശശിധരന്, കോണ്ട്രാക്ടര് സുദര്ശനന് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: