കോതമംഗലം: മൂന്ന് വര് ഷംമുമ്പ് ഭൂതത്താന്കെട്ടിലുണ്ടാ യ പ്രളയത്തില്‍ സ്ഥലവും വീ ടും നഷ്ടപ്പെട്ടവര്‍ പുനരധിവാ സം കാത്ത് ദുരിതത്തില്‍ കഴിച്ചുകൂട്ടുന്നു.
ഭൂതത്താന്‍കെട്ട് ബാരേജിന് വിളിപ്പാടകലെ പെരിയാര്‍വാലി പുറമ്പോക്കില്‍ വര്‍ഷങ്ങളായി താമസിച്ചിരുന്ന കുടുംബങ്ങള്‍ ക്ക് പെരിയാര്‍ ഒരുനിമിഷം കലിതുള്ളിയപ്പോള്‍ രാപ്പകല്‍ അ ധ്വാനിച്ചുണ്ടാക്കിയ വീടും സാ ധനങ്ങളുമെല്ലാം വെള്ളമെടുത്തു.
ജീവന്മാത്രം തിരിച്ചുകിട്ടി യ കുടുംബങ്ങള്‍ ഇന്ന് പുഴയോരത്ത് നാല് കമ്പില്‍ വച്ചുകെട്ടിയ കൂരയില്‍ ദുരിതത്തിന് നടുവി ല്‍ ജീവിതം തള്ളിനീക്കുകയാണ്. മൂന്ന് വര്‍ഷംമുമ്പുണ്ടായ പ്ര ളയത്തിലും മലവെള്ളപ്പാച്ചിലി ലും വീടും അതിലുള്ളതെല്ലാം നഷ്ടപ്പെട്ട പത്ത് കുടുംബങ്ങളാ ണ് സര്‍ക്കാരിന്റെ ദയാവായ്പിനായി കാത്തിരിക്കുന്നത്. ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള അധികൃതരുടെ തീ രുമാനം എങ്ങുമെത്തിയില്ല. അ തിനായി പഴയ ഈറ്റക്കനാല് തീരത്തുള്ള സ്ഥലം കണ്ടെത്തി.
ഓരോ കുടുംബത്തിനും മൂന്ന് സെന്റ് സ്ഥലം വീതം അളന്ന് തിരിച്ചുനല്‍കിയ പദ്ധതിയില്‍ ഒ തുങ്ങി സര്‍ക്കാരിന്റെ പുനരധിവാസ നടപടികള്‍. പട്ടയവും ധനസഹായവും നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മലവെള്ളപ്പാലിനേക്കാള് വേഗത്തില്‍ ഒലിച്ചുപോയി. നി വേദനങ്ങളും പരാതികളും ജലരേഖയായി. സാങ്കേതികവും നി യമപരവുമായ നൂലാമാലകളാ ണ് കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്. താല്‍ക്കാലികമായി നിര്‍മ്മിച്ച വീടുകളിലാണ് ഈ കുടുംബങ്ങളുടെ താമസം. കെ ട്ടുറപ്പോ, സുരക്ഷിതത്വമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാ ത്ത വീടുകളില്‍ പെണ്‍കുട്ടികളടക്കമുള്ളവര്‍ ജീവിക്കുന്നു.
സ്ഥലത്തിന് പട്ടയമോ കൈവശാവകാശ രേഖയോഇല്ലാത്തതിനാല് വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ധനസഹായ മോ ബാങ്ക്വായ്പയോ കിട്ടാത്ത സാഹചര്യവും അലട്ടുന്നു. സന്ന ദ്ധ സംഘടനകള്‍ നിര്‍മ്മിച്ചു ന ല്കിയ പൊതുകക്കൂസുകള്‍ മാ ത്രമാണ് പ്രാഥമിക ആവശ്യങ്ങ ള്‍ക്കുള്ളത്. ടൂറിസം വികസനത്തിന്റെപേരില്‍ തങ്ങളെ ഒ ഴിപ്പിക്കാനും നീക്കം നടക്കുന്നുവെന്ന് ഇവര്‍ പറയുന്നു. ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് മറ്റൊരിടത്തേക്കുള്ള പറിച്ചുനടല്‍ അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: