തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ കെഎസ്എഫ്എല്‍ സ്റ്റേഡിയത്തില്‍ പിച്ച് നിര്‍മ്മിക്കും. ഇതോടെ ഫ്ളഡ് ലൈറ്റ് സംവിധാനമുള്ള സ്റ്റേഡിയം ദേശീയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകും.
ബിസിസിഐ നടത്തുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് പുറമെ ഐപിഎല്‍ മത്സരങ്ങളും ഗ്രീന്‍ഫീല്‍ഡില്‍ നടത്താനാകും.
സ്റ്റേഡിയത്തില്‍ 50,000 കാണികളെ ഉള്‍ക്കൊള്ളനാകുന്ന തരത്തിലുള്ള ഹബ്ബാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ മീഡീയാ റൂം, പ്ലേയേഴ്സ് ഡ്രസിങ് റൂം, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, സ്വിമ്മിങ് പൂളുകള്‍, സക്വാഷ് കോര്‍ട്ടുകള്‍ തുടങ്ങിയവ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എന്നാല്‍, അന്താരാഷ്ട്ര മത്സരങ്ങള്‍ പൂര്‍ണതോതില്‍ നടപ്പിലാക്കണമെങ്കില്‍ രണ്ട് സ്റ്റേഡിയം കൂടി ഗ്രീന്ഫീല്ഡിനടുത്തായി ഉണ്ടാകണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു. ഇതിലേയ്ക്കായി തലസ്ഥാനത്തെ രണ്ടു സ്റ്റേഡിയങ്ങള്‍ നവീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മാത്യു പറഞ്ഞു.
താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെസിഎ സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍, കെഎസ്എഫ്എല്‍ സിഇഒ ശശിധരന് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. കെഎസ്എഫ്എല്‍ ഡയറക്ടര്‍ അനില്‍കുമാര്‍ പണ്ടാലയും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: