ലണ്ടന്‍: ബ്രക്സിറ്റിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രാധാനമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന ഡേവിഡ് കാമറണ്‍ രാഷ്ട്രീയം വിട്ടു. ഇതിന്റെ ഭാഗമായി അദ്ദേഹം പാര്‍ലമെന്റ് അംഗത്വം രാജിവച്ചു. മുന്‍ പ്രധാനമന്ത്രിയായ താന്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാരിന് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാനാണ് എംപി സ്ഥാനം രാജിവയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ഇപ്പോള്‍ പിന്ബഞ്ചുകാരനാണെങ്കിലും തന്റെ ചെറിയ പ്രവര്‍ത്തനങ്ങള്‍പോലും പുതിയ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകാം. ഇത് ഒഴിവാക്കുകയാണ് രാജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2015 തിരഞ്ഞെടുപ്പില്‍ വന്‍ ജനകീയ പിന്തുണയോടെ അധികാരം നിലനിര്‍ത്തിയ ഡേവിഡ് കാമറൂണ്‍ ബ്രക്സിറ്റിലേറ്റ തിരിച്ചടിയോടെയാണ് അധികാരം വിട്ടൊഴിയേണ്ടി വന്നത്.വിറ്റ്നിയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കാമറൂണ്‍ പറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന തെരേസ മെയും ഡേവിഡ് കാമറൂണും തമ്മില്‍ ആശയപരമായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ബ്രിട്ടണ് തെരേസ മെയുടെ നേതൃത്വത്തില്‍ തിരിച്ചു വരുമെന്നും തന്റെ പൂര്‍ണ്ണ പിന്തുണ തെരേസ മെയ്ക്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടണ് കണ്ട എക്കാലത്തെയും കരുത്തനായ നേതാവ് പാര്‍ലമെന്ററി അംഗത്വം രാജി വെച്ചത് വൈകാരികമായാണ് രാജ്യം ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: