തിരുവനന്തപുരം: ആറ്റുകാലില്‍ പൊങ്കാലയിട്ട ഭക്തജനങ്ങള്‍ക്കെതിരെ തമ്പാനൂര്‍, ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍ പിന്‍വലിച്ചു. രാവിലെ കേസുകള്‍ പിന്‍വലിക്കാന്‍ ഫോര്‍ട്ട് പോലീസ് നല്കിയ അപേക്ഷ കോടതി സ്വീകരിച്ചെങ്കിലും സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തമ്പാനൂര്‍ പോലീസിന്റെ അപേക്ഷ സാങ്കേതിക തടസം ചൂണ്ടിക്കാട്ടി തള്ളിയിരുന്നു.
എന്നാല്‍ ഉച്ചയോടെ സര്‍ക്കാര്‍ അഭിഭാഷകന് സംഭവത്തിന്റെ അടിയന്തിര സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് കോടതി തമ്പാനൂര്‍ പോലീസിന്റെ അപേക്ഷ സ്വീകരിച്ച് കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്കി. പുരാതന കാലം മുതല്‍ നടക്കുന്ന ആചാരമാണ് ആറ്റുകാല്‍ പൊങ്കാലയെന്നും ഈ ദിവസം നഗരത്തില്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായില്ലെന്നും ഫോര്‍ട്ട് പോലീസ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അപേക്ഷ പരിഗണിച്ച കോടതി കേസ് എഴുതിത്തളളണമെന്ന അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഗതാഗത തടസം സൃഷ്ടിച്ചുവെന്നാരോപിച്ചു പതിനായിരത്തോളം സ്ത്രീകള്ക്കെതിരെയാണു കേസെടുത്തത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും ഉടന്‍ കേസ് പിന്‍വലിക്കാനുളള നിര്‍ദേശം നല്‍കുകയും ചെയ്തു. കൂടാതെ ഇതു സംബന്ധിച്ച അന്വേഷണത്തിനു ഡിജിപിയെ നിയോഗിച്ചു.
ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഡെപ്യുട്ടി കമ്മിഷണര്‍ വി.സി. മോഹനനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: