കോഴിക്കോട്: ജീവിതശൈലി രോഗങ്ങളും തൊഴില്‍ ജന്യ രോഗങ്ങളും വര്‍ദ്ധിക്കുന്ന ഈ കാലത്ത് കാര്‍ഷിക സംസ്കൃതിയുടെ വിണ്ടെടുപ്പിലൂടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്ന് തൊഴില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. ഹരിതകേരളം ന്യൂസ് സമ്പൂര്‍ണ കാര്‍ഷിക ഇന്റര്‍നെറ്റ് എഡീഷന്റെ ഉദ്ഘാടനവും എന്റെ ഹരിതമുറ്റം ബുക്ക്ലെറ്റിന്റെ പ്രകാശനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണ രീതിയില്‍ വന്നമാറ്റമാണ് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. വിഷരഹിത പച്ചക്കറി ഓരോരുത്തരും വീട്ടില്‍ തന്നെ ഉണ്ടാക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഈ ചിങ്ങം ഒന്നു മുതല്‍ അടുത്ത ചിങ്ങം വരെ നെല്‍കൃഷി പ്രോത്സാഹനത്തിനായി നെല്‍കൃഷി വര്‍ഷമായി സര്‍ക്കാര്‍ ആചരിക്കുകയാണ്. കൃഷിയെന്നാല്‍ നമ്മുടെ ജീവിതമാണ്. കാര്‍ഷികരംഗത്തിന്റെ ഉന്നമനത്തിനായി എത്ര പറഞ്ഞാലും അധികമാകില്ലെന്നും മന്ത്രി രാമകൃഷ്ണന്. എ. പ്രദീപ്കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്റെ ഹരിതമുറ്റം ബുക്ക്ലെറ്റിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.ടി. തോമസ്, മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്റ്റര്‍ പി. വിക്രമന്, മാനേജിംഗ് എഡിറ്റര്‍ ബെന്നി അലക്സാണ്ടര്‍ സ്വാഗതവും ഡയറക്റ്റര്‍ മാര്‍ക്കറ്റിങ് അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: