വാഷിങ്ടെണ്‍:സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കില്ലെന്നു യുഎസ്. പാക്കിസ്ഥാന്റെ പ്രാദേശിക ഐക്യത്തെ പിന്തുണയ്ക്കുകയെന്നതാണ് സര്‍ക്കാര്‍ നയം.
അതിനാല്‍ത്തന്നെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ അകത്തും പുറത്തും പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കിര്‍ബി.
ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. യുഎസ് ആര്‍ക്കൊപ്പമാണു നില്‍ക്കുകയെന്നും കിര്‍ബി ചോദിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് നരേന്ദ്ര മോദി പ്രതിപാദിച്ചിരുന്നു. ഇതിനുപിന്നാലെ മോദിക്കു പിന്തുണയേകി നിരവധി ബലൂചിസ്ഥാന്‍ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: