ന്യൂദല്‍ഹി: കാവേരി നദിജലപ്രശ്നത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ബെംഗളൂരുവില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഇടപെടണമെന്നും ജനങ്ങളെ ശാന്തരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
തര്‍ക്കമുണ്ടെങ്കില്‍ കോടതി വഴിയോ ചര്‍ച്ച നടത്തിയോ പരിഹാരം കണ്ടെത്തണം. നിലവിലെ സംഘര്‍ഷം ഒരു തരത്തിലും ന്യായീകരിക്കാനിവില്ലെന്നും അദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നതായും മന്ത്രി കുറ്റപ്പെടുത്തി.
കാവേരി നദീജലം സംബന്ധിച്ചുള്ള സംഘര്‍ഷം വേദനയുണ്ടാക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനം കടമകള്‍ മറന്ന് പ്രവര്‍ത്തിക്കരുതെന്നും ചര്‍ച്ചയിലൂടെ പരിഹാരമാര്‍ഗം കണ്ടെത്തണമെന്നും അഭ്യര്‍ത്ഥിച്ചു.
ജനങ്ങള്‍ സമാധാനം പാലിക്കണം. അക്രമം ഒന്നിനും പരിഹാരമല്ല. പരസ്പര ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. വേദനാജനകമായ സംഭവങ്ങളാണ് ഉണ്ടായത്. രാജ്യതാല്പര്യത്തിന് എല്ലാവരും മുന്‍തൂക്കം നല്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: