പെരുമ്പാവൂര്‍: കോടനാട് മീമ്പാറയില്‍ ആറ് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ അച്ഛന് അറസറ്റില്‍. മീമ്പാറ സ്വദേശി ബാബു (38) ആണ് ഏകമകന് വസുദേവിനെ (6) കൊന്നത്. പ്രതി പോലീസില്‍ കീഴടങ്ങി.
നാല് ദിവസമായി വസുദേവിനെ കാണാനില്ലെന്ന് അമ്മ രജിത പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത്രയും ദിവസമായി അച്ഛനെയും കാണാനില്ലായിരുന്നു.
രജിതയുടെ സഹോദരിയുടെ വീട്ടിലായിരുന്ന കുട്ടിയെ വിനോദയാത്രക്കെന്ന് പറഞ്ഞാണ് ബാബു കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ശ്വാസംമുട്ടിച്ച് കൊന്ന് വീടിനടുത്തുള്ള പൊട്ടക്കിണറില്‍ തള്ളുകയായിരുന്നു. കുട്ടിയെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു ബാബുവിന്റെ ലക്ഷ്യമെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ പോലീസില്‍ കീഴടങ്ങി.
പ്രതിയുമായി കോടനാട് പോലീസ് തെളിവെടുപ്പ് നടത്തി. കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: