ലാഹോര്‍: ഈദ് ദിനത്തില്‍ പ്രകോപനപരമായ പ്രസ്താവനയുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്ത്.കശ്മീരികള്‍ നടത്തിയ ത്യാഗത്തിനും ആത്മതര്പ്പണങ്ങള്ക്കുമായാണ് ഇത്തവണ ഈദുല്‍ അസ്ഹ സമര്‍പ്പിക്കുന്നതെന്ന് ചൊവാഴ്ച പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു. കശ്മീരികളുടെ അത്മതര്പ്പണങ്ങളെ തങ്ങള്‍ക്ക് അവഗണിക്കാന്‍ സാധിക്കില്ലെന്നും ത്യാഗങ്ങളിലൂടെ കശ്മീരികള്‍ വിജയം കൈവരിക്കുമെന്നും നവാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം ലഭിക്കുന്നത് വരെ തങ്ങള്‍ കശ്മീരികള്‍ക്ക് പിന്തുണ നല്‍കുമെന്നും നവാസ് ഷെരിഫ് വ്യക്തമാക്കി. ലാഹോറിലെ റായ്വിന്ദില്‍ വെച്ച് കുടുംബാഗങ്ങളോടൊപ്പം ഈദ് ചടങ്ങുകളില്‍ പങ്കെടുക്കവെയാണ് നവാസ് ഷെരീഫ് കശ്മീരിനെ പരാമര്‍ശിച്ചത്.
ഭാരതത്തില്‍ നിന്നും സ്വാതന്ത്ര്യം നേടാനായി മൂന്നാം തലമുറയെ വരെ കശ്മീരികള്‍ ബലി നല്കാന് നിര്ബന്ധിതരായിരിക്കുകായണ്. അതിക്രമങ്ങള്‍ക്കെതിരെ കശ്മീരികള്‍ നടത്തുന്ന പ്രതിഷേധങ്ങളെ സൈനിക ബലം കൊണ്ട് അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി.
അതേസമയം സൈന്യത്തിനെതിരെ കശ്മീരികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് വിജയം നേര്‍ന്ന് കൊണ്ടാണ് മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും, ജമാത്ത് ഉദ് ദാവഹ് തലവനുമായ ഹഫീസ് സയ്യിദ് സംസാരിച്ചത്. കശ്മീരികള്‍ക്ക് സ്വാതന്ത്ര്യം നേടി കൊടുക്കുന്നതില്‍ പാക്ക് സര്‍ക്കാര്‍ ഉറച്ച നിലപാടുകള്‍ കൈകൊള്ളണമെന്ന് ഹഫീസ് സയ്യിദ് ആവശ്യപ്പെട്ടു.
കശ്മീരില്‍ ജുലായ് എട്ടിന് സൈന്യവുമായുള്ള ഏറ്റ് മുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമ്മാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ-പാക് വാക്പോര് തുടങ്ങിയത്. അതിര്‍ത്തിയില്‍ പാക്കിസ്താന് പിന്തുണയ്ക്കുന്ന തീവ്രവാദ പോരാട്ടങ്ങളെ വിമര്‍ശിച്ച് ഭാരതം ശബ്ദമുയര്‍ത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: