ആലപ്പുഴ: കാര്‍ഷിക സമൃദ്ധിയുടേയും സമത്വത്തിന്റെയും സ്മരണ പുതുക്കി പൊന്നോണം ഇന്ന്. നാടും നഗരവും ഓണക്കാല ഉത്സവത്തിമിര്‍പ്പില്‍. ഓണാഘോഷത്തിന്രെ പൊലിമ കുറയ്ക്കാല്‍ ചിലര്‍ സംഘടിതനീക്കം നടത്തിയെങ്കിലും മലയാളനാട് ഒന്നാകെ ഇതിനെ തള്ളിക്കളഞ്ഞുവെന്ന് വ്യക്തമാക്കുന്നതായി ഓണാഘോഷ പരിപാടികള്‍. ഉത്രാടപ്പാച്ചിലില്‍ ഗ്രാമ- നഗരവ്യത്യാസമില്ലാതെപ്രധാന കേന്ദ്രങ്ങളിലെല്ലാം കച്ചവടം പൊടിപൊടിച്ചു. മഴമാറിനിന്നത് കച്ചവടക്കാര്‍ക്ക് നേട്ടമായി.
വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി – പലവ്യജ്ഞന കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങള്‍ പലതും കമനീയമായി അലങ്കരിക്കുകയും അലങ്കാര വിളക്കുകള്‍ തെളിക്കുകയും ചെയ്തിട്ടുണ്ട്.
ആഭരണശാലകളും ഇലക്ട്രോണിക് ഷോപ്പുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക വാഗ്ദാനങ്ങളും സമ്മാനങ്ങളുമൊക്കെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്നു. കച്ചവട കേന്ദ്രങ്ങളില്‍ പകലും രാത്രി വൈകിയും വരെ നല്ല തിരക്കാണു അനുഭവപ്പെട്ടത്.
ചുട്ടുപൊള്ളുന്ന വെയിലില്‍ പോലും ഇത്തരം കച്ചവടക്കാരുടെ അടുക്കല്‍ നിരവധിയാളുകളാണെത്തുന്നത്. ഇതുകൂടാതെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വിവിധ മേളകളും ഓണത്തിന് കൊഴുപ്പേകി.
വാഹനമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ആവശ്യത്തിന് ബോട്ട് സര്‍വീസ് നടത്താത്തതുമൂലം യാത്രക്കാര്‍ വലഞ്ഞു. സപ്ലൈകോ മാര്‍ക്കറ്റുകള്‍, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടി കോര്‍പ്പ്, കൃഷിഭവനുകള്‍ തുടങ്ങിയ വിപണന കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ക്ക് തിരുവോണത്തലേന്ന് കടുത്ത ക്ഷാമം അനുഭവപ്പെട്ടു.
പൊതുവിപണിയിലേതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച സ്റ്റാളുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടെങ്കിലും ആവശ്യസാധനങ്ങള്‍ എല്ലാം ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍പേര്‍ പൊതുവിപണിയെ ആശ്രയിക്കേണ്ടിയും വന്നു.
ഓണം ലക്ഷ്യംവച്ച് തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറികള്‍ ധാരാളമായി എത്തിച്ച് വഴിവാണിഭക്കാര്‍ കച്ചവടം കീഴടക്കി. ഹോര്‍ട്ടി കോര്‍പ്പിന്റെ സ്റ്റാളുകളിലും വന്‍തിരക്കുണ്ടായിരുന്നു. ജൈവ പച്ചക്കറികളുടെ വിപണനവും സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: