അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഭീതി പരത്തുന്നു. സന്ധ്യ കഴിഞ്ഞാല്‍ കൂട്ടമായി തമ്പടിക്കുന്ന സംഘം സ്ത്രീ കള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പലര്‍ക്കും ഈസമയം പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത അവസ്ഥയാണ്.
കഴിഞ്ഞദിവസം അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ ഒറ്റയ്ക്കു വന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി പോക്കറ്റില്‍ കിടന്ന പണം തട്ടാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഇത്തരക്കാര്‍ കൂടുതല്‍ ഭീഷണിയായിരിക്കുന്നത്. പലരും ജോലി കഴിഞ്ഞ് സന്ധ്യകഴിഞ്ഞാണ് എത്തുന്നത്. ഇവരിപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് വീടുകളിലേക്ക് പോകുന്നത്.
അടുത്തിടെ അമ്പലപ്പുഴയില്‍ അരങ്ങേറിയ മോഷണങ്ങള്‍ പലതും നടത്തുന്നത് അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് നാട്ടുകാരുടെ ആരോപണം.
കരാറുകാര്‍ വഴി എത്തുന്ന സംഘങ്ങള്‍ പലരും വാടകയ്ക്ക് താമസിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. ഇത്തരം സംഘങ്ങള്‍ ജോലിയില്ലാത്ത സമയങ്ങളില്‍ പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടക്കുന്നതും നിത്യസംഭവമാണ്. ഇതിനെ ചോദ്യം ചെയ്യുന്നവരെ ഇവര്‍ അക്രമിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
നാട്ടുകാരനായ കരാറുകാരന് വഴി എത്തുന്ന ഇവരെക്കുറിച്ച് പോലീസുപോലും അന്വേഷിക്കാന്‍ തയ്യാറാകാറില്ല. അമ്പലപ്പുഴയില്‍ വിദേശ മലയാളിയുടെ വീട്ടില്‍ നടന്ന മോഷണം പോലും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷിച്ചത്.
എന്നാല്‍ ഇവരെയെത്തിച്ച കരാറുകാരനെ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുന്നത് കരാറുകാരന്റെ രാഷ്ട്രീയ ഇടപെടലാണെന്ന് ആക്ഷേപമുയര്‍ന്നു. ഇത്തരം കരാറുകാര്‍ മുഖേന എത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധി കേസുകളില്‍ ഉള്പ്പെട്ടുട്ടുള്ളവരാണെന്ന് നാട്ടുകാര്‍ പറയുന്നു.
വിവിധ സ്ഥലങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഉപദ്രവത്തിന് നാട്ടുകാര്‍ ഇരയായതായി പറയുന്നു. ക്വട്ടേഷന്‍, മയക്കുമരുന്ന്, മദ്യവില്പന തുടങ്ങിയവയെല്ലാം ഇവര്‍ വഴി സുഗമമായി നടക്കുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. പോലീസ് ഇവരെക്കുറിച്ച് പ്രത്യേകം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: