ചെങ്ങന്നൂര്‍: ഗുരുചെങ്ങന്നൂര്‍ ചതയം ജലോത്സവത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം നടത്തി. ചലച്ചിത്രഗാന രചയിതാവ് ഒ.എസ്. ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചതയ ജലോത്സവ സാംസ്കാരികസമിതി ചെയര്മാന് എം.വി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്നുനടന്ന വഞ്ചിപ്പാട്ട് മത്സരം താഴമണ്‍മഠം തന്ത്രി കണ്ഠര് മോഹനര് ഉദ്ഘാടനം ചെയ്തു.
മത്സരത്തില്‍ മുതവഴി ജേതാക്കളായി. വന്മഴി രണ്ടാംസ്ഥാനവും ഉമയാറ്റുകര മൂന്നാംസ്ഥാനവും നേടി. തുടര്‍ന്ന് പാണ്ടനാട് വിനോദ്, ജിഷ്ണു പാണ്ടനാട് എന്നിവര്‍ സോപാനസംഗീതം ആലപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുന്‍ എംപി: തോമസ് കുതിരവട്ടം, പി.വി.രാമചന്ദ്രക്കുറുപ്പ്, മാധ്യമപ്രവര്ത്തകന് വിനോദ്കുമാര്‍, ശില്പി കൃഷ്ണന്‍കുട്ടി ആചാരി എന്നിവരെ നഗരസഭാദ്ധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍ ആദരിച്ചു. ഉമയാറ്റുകര വെട്ടിയില്‍ സരസമ്മയ്ക്ക് കൃഷിമിത്ര പുരസ്കാരം സമ്മാനിച്ചു.
നളന്ദ ഗോപാലകൃഷ്ണന് നായര്‍, അഡ്വ. ഡി.വിജയകുമാര്‍, ഗിരീഷ് ഇലഞ്ഞിമേല്‍, ഫാ.എബ്രഹാംകോശി, അജിആര്.നായര്‍, കെ.ആര്. പ്രഭാകരന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ജി.ജയകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. പമ്പയിലെ ഇറപ്പുഴ നെട്ടായത്തില്‍ 16നാണ് വള്ളംകളി. പതിനഞ്ചോളം പള്ളിയോടങ്ങള്‍ ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: