ന്യൂദല്‍ഹി: കൊല്‍ക്കത്ത കൂട്ടക്കൊലയെപ്പറ്റിയുള്ള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. 1946 ആഗസ്റ്റ് 16ന് ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാള്‍ പ്രവിശ്യയിലുണ്ടായ കൂട്ടക്കൊലയാണ് ചിത്രത്തിന് ആധാരം.
നാലായിരം പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഒരു ലക്ഷം പേര്‍ക്കാണ് പരിക്കേറ്റത്. ഏഴായിരം മുതല്‍ പതിനായിരം പേര് വരെ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരിലേറെയും ഹിന്ദുക്കളായിരുന്നു. വര്‍ഗീയ കലാപം ഒരാഴ്ചയിലേറെ നീണ്ടു.
മിലന് ഭൗമിക്കാണ് ചിത്രത്തിന്റെ സംവിധായകന്. ശ്യാമപ്രസാദ് മുഖര്‍ജിയുടെ വേഷമണിയുന്നത് ഗജേന്ദ്ര ചൗഹാനും. ചിത്രത്തില്‍ ജവഹര്‍ ലാല്‍ നെഹ്റു അടക്കമുള്ള നേതാക്കളെപ്പറ്റി മോശം പരാമര്‍ശമുള്ളതിനാലാണ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് ഭൗമിക് പറഞ്ഞു.
ബംഗാളിയിലും ഹിന്ദിയിലുമുള്ള ചിത്രം ഈ മാസം പുറത്തിറങ്ങേണ്ടതായിരുന്നു.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് കഴിഞ്ഞ മാസം അനുമതി ലഭിച്ചിരുന്നു. നെഹ്റു, ജിന്ന, സുഹൃദവര്ദി, ഷെയ്ഖ് മുജീബുര്‍ റഹ്മാന് തുടങ്ങിയ നേതാക്കളുടെ വേഷം പ്രമുഖര്‍ അണിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: