ഇന്ത്യാനാപോളീസ്: വന്ധ്യതാ ക്ളിനിക്കില്‍ ചികില്‍സക്കെത്തിയ യുവതികളില്‍ സ്വന്തം ബീജം കുത്തിവച്ച ഡോക്ടര്‍ക്കെതിരെ വിവാദം പുകയുന്നു. 77 വയസുള്ള ഡോ. ഡൊണാള്‍ഡ് ക്ളൈന് ആണ് വിവാദനായകന്‍. അമേരിക്കയിലെ ഇന്ത്യാനാപോളീസിലാണ് സംഭവം.
50 ലേറെ പേരെ ഇയാള്‍ ഇങ്ങനെ ഗര്‍ഭിണികളാക്കി. ഡോ. ഡൊണാള്‍ഡ് തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. യുവതികള്‍ ആഗ്രഹിച്ച പ്രകാരം ഭര്ത്താക്കന്മാരുടെയോ കാമുകന്മാരുടെയോ ബീജമെടുക്കും. പക്ഷെ അവരറിയാതെ അവ ഉപേക്ഷിച്ച് ഡോക്ടറുടേതാണ് കുത്തിവച്ചത്. പിന്നീടാണ് പുറംലോകം ഇതറിഞ്ഞത്. നിരവധി പേര് വഞ്ചനയ്ക്ക് കേസ് നല്കി.
വിചാരണക്കിടെയാണ് താനങ്ങനെ ചെയ്തതായി ഡോക്ടര്‍ സമ്മതിച്ചത്.
ഇങ്ങനെ ഇയാള്‍ കുറഞ്ഞത് എട്ടു കുട്ടികളുടെയെങ്കിലും പിതാവായിട്ടുണ്ട്. ഏറ്റവും ഇളയ കുട്ടിക്ക് 30 വയസുണ്ട്. ഇവരില്‍ രണ്ടു കുട്ടികളും കേസ് കൊടുത്തിട്ടുണ്ട്. ഇങ്ങനെയുണ്ടായ ഒരു പെണ്‍കുട്ടി ഡിഎന്‍എ പരിശോധന നടത്തി. തന്േറതിനു സമാനമായ ഡിഎന്‍എയുള്ള മറ്റ് എട്ടു പേര് ഉണ്ടെന്ന് തെളിയുകയും ചെയ്തു. ഇപ്പോള്‍ ഇയാളുടെ ക്ളിനിക്കില്‍ വന്ധ്യതാ ചികില്‍സയ്ക്ക് എത്തിയവരെല്ലാം ഡിഎന്‍എ പരിശോധന നടത്തിവരികയാണ്.
ഒരാളുടെ ബീജം മൂന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കരുതെന്ന നിയമം പോലും ലംഘിച്ചാണ് ഇയാള്‍ 50 യുവതികളില്‍ തന്റെ ബീജം കുത്തിവച്ചത്. അധാര്‍മ്മികം, ചതി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസുകള്‍ നല്‍കിയിരിക്കുന്നത്. ഇവ തെളിഞ്ഞാല്‍ ഇയാള്‍ക്ക് തടവില്‍ കിടക്കേണ്ടിയും കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: