തിരുവനന്തപുരം: ഓണത്തിനു മുന്‍പ് സംസ്ഥാനത്തു റെക്കോര്‍ഡ് മദ്യവില്പന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് ഓണത്തിനു മുന്‍പുള്ള മദ്യ വില്പനയില് മാത്രം ഉണ്ടായത്.
സെപ്തംബര്‍ 6 മുതല്‍ 9 വരെയുള്ള നാലു ദിവസം 183 കോടിയുടെ മദ്യവില്പനയാണ് ബിവറേജസ് കോര്‍പ്പറേഷനിലൂടെയും കണ്‍സ്യൂമര്‍ ഫെഡിലൂടെയും നടന്നത്. മുന്‍ വര്‍ഷം ഇത് 147 കോടി രൂപയായിരുന്നു. 37 കോടി രൂപയാണ് ആദ്യ നാലു ദിവസങ്ങളിലെ ലാഭം. ഇത്തവണ ഓണക്കാലത്തെ മദ്യവില്‍പ്പന റെക്കോര്‍ഡ് കടക്കും.
സെപ്തംബര്‍ 6 ന് 43 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ 7 ന് അത് 47 കോടി രൂപയായി ഉയര്‍ന്നു. 8 ന് 44 കോടി രൂപയുടേയും 9 ന് 49 കോടി രൂപയുടേയും മദ്യമാണ് ചെലവായത്.
2015 ലെ ഓണ സീസണില്‍ 300 കോടിയായിരുന്നു ബിവറേജസ്കോര്പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും വിറ്റു തീര്‍ത്തത്. അതില്‍ പൂരാടം, ഉത്രാടം, തിരുവോണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ 180 കോടി രൂപയ്ക്കടുത്ത് മദ്യ വില്പന നടന്നിരുന്നു. 2014 ല്‍ 216 കോടിയായിരുന്നു കേരളത്തിലെ മദ്യവില്പന.
ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടയില്‍ 5016 കോടി രൂപ മദ്യവില്‍പ്പനയിലൂടെ ബിവറേജസ് കോര്പ്പറേഷന് നേടി. മുന്‍ വര്‍ഷത്തേക്കാളും 172 കോടി രൂപ അധികം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4844 കോടി രൂപയായിരുന്നു വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: