തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ ആഘോഷിക്കുന്നത് കോര്‍പ്പറേറ്റുകളുടെ ഓണമാണ്. അവര്‍ നമ്മുടെ പ്രയത്നത്തിന്റെ അവസാന കണ്ണിവരെ ഊറ്റിയെടുത്തുകൊണ്ടിരിക്കുന്നു എന്ന് കവയിത്രി സുഗതകുമാരി. ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിജെടി ഹാളില്‍ ആരംഭിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നമ്മള് തോറ്റു കൊണ്ടിരിക്കുന്നു. ഇനിയും തോല്ക്കാത്തവര്ക്കായി ഈ ഓണം സമര്‍പ്പിക്കുന്നു. ഈ ഓണവും നഷ്ടസ്വപ്നത്തിന്റെ ഓര്‍മ്മകളാണ്. ആ ഓര്‍മ്മകള്‍ വീണ്ടും അയവിറക്കി ഈ ഓണത്തിന് പങ്കുവയ്ക്കുന്നു. വലിയ ആക്രമണങ്ങള്‍ക്കുമുന്നില്‍ തലകുനിക്കാതെ നിന്ന കൊച്ചുകേരളത്തിന്റെ ചിഹ്നം ഇന്ന് ബുള്‍ഡോസര്‍ ആയി മാറി. കൃഷിയുടെ സമൃദ്ധിയുടെ പ്രതീക്ഷയുടെ ഓണമാണ്. ജൈവകൃഷി കേരളത്തില്‍ തുടങ്ങിയത് പ്രതീക്ഷയ്ക്ക് വകനല്കുന്നു. ബുള്‍ഡോസറിന്റെ മുന്നില്‍ തുമ്പച്ചെടി പകച്ചു നില്‍ക്കുകയാണ്. മലയാളത്തിന്റെ സമസ്ഥ ഭാവം, സൗന്ദര്യബോധം എല്ലാം ചേര്‍ന്ന ശക്തിയുടെ പ്രതീകമാണ് തുമ്പച്ചെടി എന്നും അവര്‍ തുടര്‍ന്നു പറഞ്ഞു.
മലയിടിച്ചുവരുന്ന യന്ത്രത്തിനു മുന്നില്‍ നില്ക്കുന്ന തുമ്പച്ചടിയക്കുറിച്ചുള്ള നിര്‍ഭയ എന്ന കവിത സുഗതകുമാരി ആലപിച്ചു. കവി മുരുകന് കാട്ടാക്കട രണ്ടു കവിതകള്‍ ആലപിച്ചുകൊണ്ടാണ് കവിയരങ്ങിന് തുടക്കമായത്. പ്രമുഖ കവികള്‍ കവിതകള്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: