കോഴിക്കോട്: തിബറ്റിനെ കീഴടക്കുന്നതിലൂടെ ഭാരതമാണ് ചൈനയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഭാരതമേ നന്ദി- ഇന്‍ഡോ-തിബറ്റന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവേശത്തിന്റെ കഴുകന്‍കണ്ണുകളുമായി ചൈന ഭാരതത്തെ തുറിച്ചു നോക്കുകയാണ്. ഭാരതം പിടിച്ചെടുക്കാനുള്ള ശ്രമമാണ് തിബറ്റിനു മേല്‍ നടത്തുന്ന അധിനിവേശത്തിന് പിന്നില്‍. തിബറ്റന്‍ ജനത നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്.
മാതൃരാജ്യത്തില്‍ നില നില്‍ക്കുന്നതിന് വേണ്ടി തിബറ്റന്‍ ജനത നടത്തുന്ന പോരാട്ടത്തിന് പിന്തുണയുമായി ലോകം മുഴുവന്‍ രംഗത്തുവരുന്ന കാലം അതിവിദൂരമല്ല. അധിക കാലം ഈ തരത്തില്‍ മുന്നോട്ടുപോവാന്‍ കഴിയില്ല. തിബറ്റ് വിഷയത്തില്‍ ഭാരതം ഇടപെടണമെന്നും കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. തിബറ്റില്‍ ചൈന നടത്തുന്ന അധിനിവേശത്തിനെതിരെ ഭാരതസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യ-തിബറ്റ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി കേരള ചാപ്റ്റര്‍ നടത്തുന്ന ഒരു ലക്ഷം ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും കുമ്മനം രാജശേഖരന് നിര്‍വഹിച്ചു.
ഇന്‍ഡോ-തിബറ്റ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അനൂപ് ആനന്ദയോഗി അദ്ധ്യക്ഷത വഹിച്ചു.
ഇന്‍ഡോ-തിബറ്റന്‍ കോര്‍കമ്മിറ്റി നാഷണല്‍ കണ്‍വീനര്‍ ആര്. കെ. ഖിര്‍മെ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ടി.പി. രാജീവന്, ശ്രീനി പാലേരി, രതീഷ് കല്യാണ്‍, തഷി ചിന്ഡോ, ടെന്‍സി ചള്സര്, ജെപി. അര്‍സ്, കൊച്ചുനാരായണന്, പി. ശോഭീന്ദ്രന്, ശ്രീനാഥ്, ഡോ. ശബ്ന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: