ന്യൂദല്‍ഹി: ലിബിയില്‍ ബന്ദികളാക്കിയിരുന്ന രണ്ട് ഭാരതീയ അധ്യാപകരെ മോചിപ്പിച്ചു. ആന്ധ്രാ സ്വദേശി ടി. ഗോപാലകൃഷ്ണ, തെലങ്കാന സ്വദേശി സി. ബലറാം കൃഷ്ണന് എന്നിവരെ വിട്ടയച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇക്കാര്യത്തില്‍ ഭാരതം നിരന്തര നയതന്ത്ര പ്രവര്‍ത്തനത്തിലായിരുന്നു.
ഇവരെയും മറ്റു രണ്ട് സഹപ്രവര്‍ത്തകരെയും കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഭീകരരുടെ കസ്റ്റഡിയിലായ റായ്ചൂര് സ്വദേശി ലക്ഷ്മികാന്ത് രാമകൃഷ്ണ (37), ബെംഗളൂരു സ്വദേശി മുള്‍ബാഗില്‍ വിജയ് കുമാര്‍ (56) എന്നിവര്‍ രക്ഷപ്പെട്ടിരുന്നു.
ഇവരെല്ലാം ഉത്തര ലിബിയയിലെ സിര്‍ത്തെ യൂണിവേഴ്സിറ്റി അധ്യാപകരായിരുന്നു.
ഭാരതത്തിലേക്കു മടങ്ങാന്‍ ട്രിപ്പോളി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് ഇവരെ ഭീകരര്‍ പിടിച്ചത്.
I am happy to inform that T Gopalakrishna (AP) & C BalaramKishan (Telangana) who were captive in Libya since 29 July 2015 have been rescued.
— Sushma Swaraj (@SushmaSwaraj) September 15, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: