ഗ്രേറ്റര്‍ നോയിഡ: ദുലിപ് ട്രോഫി കിരീടം ഇന്ത്യ ബ്ലൂവിന്. ഫൈനലില്‍ ഇന്ത്യ റെഡിനെ 355 റണ്‍സിന് തകര്‍ത്താണ് ബ്ലു കിരീടം നേടിയത്. രണ്ടാം ഇന്നിങ്സില്‍ വിജയിക്കാന്‍ 517 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ റെഡിനെ 161 റണ്‍സിന് എറിഞ്ഞിട്ടാണ് ബ്ലു കിരീടം നേടിയത്.
സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ ബ്ലു 693, 179ന് അഞ്ച്. ഇന്ത്യ റെഡ് 356, 161.
ആദ്യ ഇന്നിങ്സില്‍ 256 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ഫൈനലിലെ താരം.
രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ ഉജ്ജ്വല ബൗളിങാണ് ബ്ലൂവിന കിരീടത്തിലേക്ക് നയിച്ചത്. ഒരാള്‍ പോലും അര്‍ദ്ധസെഞ്ചുറി തികയ്ക്കാത്ത ഇന്ത്യ റെഡ് രണ്ടാം ഇന്നിങ്സില്‍ 39 റണ്‍സെടുത്ത ഗുര്‍കീരത് സിങ് ടോപ് സ്കോറര്‍.
ശിഖര്‍ ധവാന് 29ഉം കുല്‍ദീപ് യാദവ് പുറത്താകാതെ 24ഉം റണ്‍സെടുത്തു. യുവരാജ് 21ഉം അങ്കുഷ് ബെയ്ന്‍സ് 20ഉം സുദീപ് ചാറ്റര്‍ജി 14ഉം റണ്‍സെടുത്ത് പുറത്തായി.
ആദ്യ ഇന്നിങ്സില്‍ 95ന് അഞ്ച് വിക്കറ്റ് പിഴുത ജഡേജ രണ്ടാം ഇന്നിങ്സില്‍ 76 റണ്‍സിന് അഞ്ചെണ്ണം സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മ്മ നല്ല പിന്തുണ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: