സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം. നാല് സ്ഥാനം മുന്നേറിയ ഇന്ത്യ 148-ാം സ്ഥാനത്താണ്. 2015 ഏപ്രിലിനുശേഷം ആദ്യമായാണ് ഇന്ത്യ ആദ്യ 150നുള്ളില്‍ ഇടംപിടിക്കുന്നത്. ഈ മാസം ആദ്യം പ്യൂര്‍ട്ടോറിക്കയെ തകര്‍ത്തതാണ് റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റമുണ്ടാക്കിയത്.
അതേസമയം, ആദ്യ രണ്ട് സ്ഥാനങ്ങളില്‍ അര്‍ജന്റീനയും ബെല്‍ജിയവും തുടരുന്നു. ഒരു സ്ഥാനം മുന്നേറിയ ജര്‍മ്മനി മൂന്നാമതെത്തിയപ്പോള്‍ ഒരുസ്ഥാനം പിന്നോട്ടിറങ്ങി കൊളംബിയ നാലാമത്. അഞ്ച് സ്ഥാനം മുന്നേറിയ ബ്രസീല്‍ അഞ്ചാമതെത്തി. യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും റണ്ണേഴ്സപ്പായ ഫ്രാന്‍സും ഓരോ സ്ഥാനം പിന്നോട്ടിറങ്ങി ഏഴും എട്ടും സ്ഥാനത്ത്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഉറുഗ്വെ ഒമ്പതാമതും ഒരു സ്ഥാനം മുകളിലേക്ക് കയറിയ വെയ്ല്‍സ് പത്താമതും നില്ക്കുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍ 37-ാമതുള്ള ഇറാനാണ് മുന്നില്‍. ഓസ്ട്രേലിയ 45ഉം ദക്ഷിണ കൊറിയ 47ഉംസ്ഥാനത്ത്. ഏഷ്യന്‍ മേഖലയില്‍ ഇന്ത്യ 26-ാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: