ന്യൂദല്‍ഹി: കാവേരി നദീജലക്കൈമാറ്റവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും നടന്ന അക്രമസംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി.
അക്രമികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അടുത്ത ചൊവ്വാഴ്ച സംസ്ഥാനങ്ങള്‍ കോടതിയെ അറിയിക്കണം. രണ്ട് സംസ്ഥാനങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ സഹകരിക്കണം.
കാവേരി പ്രശ്നത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നില്ലെന്നും നാശനഷ്ടങ്ങള്‍ ഇല്ലെന്നും ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: