ന്യൂദല്‍ഹി: ദല്‍ഹി ലഖ്നോ ദേശീയ പാത 24ന്റെ ഓരത്ത് യുവതി പ്രസവിച്ചു. ആരും സഹായത്തിന് എത്താത്തതിനെത്തുടര്‍ന്ന് രണ്ടു മണിക്കൂറിനുള്ളില്‍ കുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
പ്രസവവേദന തുടങ്ങിയ 21 വയസുള്ള, രേഷ്മയെ ഭര്‍ത്താവ് രവി സൈക്കിള്‍ റിക്ഷയില്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. വഴിയോരത്ത് റിക്ഷയില്‍ വച്ചുതന്നെ അവര്‍ പ്രസവിച്ചു. ഇവര്‍ ദല്‍ഹി സരായി കലോഖാനിനു സമീപം ചേരിയില്‍ താമസിക്കുന്നവരാണ്. ഭര്‍ത്താവ് സഹായത്തിന് അഭ്യര്‍ഥിച്ചെങ്കിലും ആരും എത്തിയില്ല. കൈകാണിച്ചിട്ട് ഓട്ടോ പോലും നിര്‍ത്തിയില്ല. അവസാനം അവള് റിക്ഷയില്‍ തന്നെ പ്രസവിച്ചു, രവി പറഞ്ഞു.
വിവരമറിഞ്ഞെത്തിയ ട്രാഫിക് കോണ്‍സ്റ്റബിള്‍ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്തും മുന്‍പ് അവര്‍ പ്രസവിച്ചു. ട്രാഫിക് കോണ്‍സ്റ്റബിള്‍ സഞ്ജയ് കുമാര്‍ സ്ഥലത്ത് എത്തി ഭാര്യയേയും കുഞ്ഞിനെയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലാക്കാന്‍ പറഞ്ഞെങ്കിലും രവി ചെവിക്കൊണ്ടുമില്ല.
കുഞ്ഞും ഭാര്യയും സുഖമായിരിക്കുന്നുവെന്നായിരുന്നു രവിയുടെ മറുപടി. പക്ഷെ അല്‍പ്പം കൂടി കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: