ന്യൂദല്‍ഹി: ബ്രസീലില്‍ നിന്ന് മൂന്ന് എമ്പ്രയര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലെ കോടികളുടെ ക്രമക്കേട് സിബിഐ അന്വേഷിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു.
1400 കോടിയുടെ ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്നും ഇത് ബ്രസീലും അമേരിക്കയും അന്വേഷിക്കുകയാണെന്നും ബ്രസീലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിബിഐ അന്വേഷണം നടക്കുന്നതിനൊപ്പം അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് നയതന്ത്ര പ്രതിനിധികള്‍ വഴി കൂടുതല്‍ വിവരം ശേഖരിക്കും.
എമ്പ്രയര്‍ വിമാനക്കമ്പനിക്ക് വലിയ തുക പിഴ ചുമത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കോഴ നല്‍കിയതായി തെളിഞ്ഞാല്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: